എന്തിനാടാ ചക്കരേ നീ അച്ഛൻ പട്ടത്തിനു പോയത്, കൊച്ചച്ചൻ കണ്ടത് പഠന കാലത്തെ ഇഷ്ടക്കാരിയെ,സിനിമയെ വെല്ലുന്ന കഥ

തലശ്ശേരി അതിരൂപതയിലെ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തിലെ കൊച്ചച്ചനായിരുന്ന ഫാ അനീഷ് വട്ടക്കയത്തിൽ ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നാടുവിട്ടതും പിന്നീട് വിവാഹം കഴിച്ചതും സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായിരുന്നു.ചീക്കാടു സ്ഥലം മാറി അമ്മംകുളത്തേക്കും പിന്നീട് കളിച്ചാണ്ടുക്കുത്തേക്കും പോയ വികാരി ചീക്കാട് ഇടവകയിലെ യുവതിയോടൊപ്പമാണ് നാടുവിട്ടത്.

ഫാ അനീഷിനെക്കുറിച്ചുള്ള ചെറുപ്പകാല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പഠന സമയത്ത് സഹപാഠികൾക്കിടയിലെ റൊമാൻറിക് ഹീറോയായിരുന്നു അനീഷ്. പെൺകുട്ടികളുടെ ഹരമായിരുന്ന അച്ഛന് നിരവധി ആരാധികമാർ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കക്ഷിയും യുവതിയുമായുള്ള ബന്ധം വേർപെട്ടു. അനീഷ് വൈദിക പഠനത്തിലേക്ക് തിരിഞ്ഞതോടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര സന്തോഷമായിരുന്നില്ല യുവതിയുടെ വിവാഹ ജീവിതം.

സെമിനാരിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതിനാലും ഏകാന്തവാസമായിരുന്നതിനാലും നാട്ടിലെ വിവരങ്ങൾ കൊച്ചച്ചൻ അറിഞ്ഞിരുന്നില്ല. ഇതിനിടെ സെമിനാരി ജീവിതം കഴിഞ്ഞ് യുവാവ് കൊച്ചച്ചനായി ചുമതലയേറ്റു. ചീക്കാട് ഇടവകയിലേക്ക് കൊച്ചച്ചനായെത്തിയതോടെ യുവതുമായി വീണ്ടും കാണുന്നതിനും സംസാരിക്കുന്നതിനും അവസരം ഒരുങ്ങി. വർഷങ്ങൾക്ക് ശേഷം പരസ്‌പരം കണ്ടു മുട്ടിയ ഇരുവരും വളരെ വേഗം അടുപ്പത്തിലാകുകയായിരുന്നു. ഭർത്താവുമായി അകലം സൂക്ഷിച്ചിരുന്ന യുവതി അച്ഛനെ കണ്ടതോടെ ഇരുവരും പഴയ സ്‌നേഹ ബന്ധത്തിലേക്ക് നീങ്ങുകയായിരുന്നു. യുവതിയുടെ നിർദ്ദേശ പ്രകാരമാണ് അച്ഛൻ വൈദിക പട്ടം ഉപേക്ഷിച്ചത്.അതേസമയം ഏറെ മാനക്കേടുണ്ടാക്കുന്ന വിഷയത്തിൽ സഭാ നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്