കോഴിക്കോട് വിൽപ്പനയ്‌ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി, പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി കോഴിക്കോട് പിടിയിൽ. വിൽപ്പനയ്‌ക്കായി എത്തിച്ച 3.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് ഇയാളിൽ നിന്ന് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി സഹജൻ അലിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയായിരുന്നു സംഭവം.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കട്ടാങ്ങലിന് സമീപമുള്ള കുറുങ്ങോട്ട് കടവ് പാലത്തിനടുത്ത് വച്ചാണ് പ്രതിയെ കണ്ടെത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രദേശത്ത് വിൽപ്പന നടത്തുന്നതിനാണ് വൻതോതിൽ കഞ്ചാവ് കടത്തിയത്. ഒറീസയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.