![peradi alencier](https://thekarmanews.com/wp-content/uploads/2023/09/peradi-alencier.jpg)
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി നടൻ അലൻസിയര്‍ ലോപ്പസിന്റെ അവാര്‍ഡ് സര്‍ക്കാര്‍ പിൻവലിക്കണമെന്ന് നടൻ ഹരീഷ് പേരടി. അലൻസിയറിന്റെ വാക്കിനോട് രൂക്ഷമായി ഭാഷയിലാണ് ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത്. സ്ത്രീയുടെ ശില്‍പം നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. സ്വര്‍ണം പൂശിയ പ്രതിമ നല്‍കണമെന്നായിരുന്നു അലൻസിയറിന്റെ പരാമര്‍ശം.
“ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് …അലൻസിയറെ..മഹാനടനെ..ഒരു പെണ്‍ പുരസ്ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികല്‍സിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്…
അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ടിയ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലൻസിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിൻവലിക്കേണ്ടതാണ്. ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
അലൻസിയറിന്റെ വാക്കുകളിങ്ങനെയായിരുന്നു, നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജ്യൂറി അവാർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്’. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം, അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തും.