ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹർഷിന

കോഴിക്കോട്. പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിയായ കെകെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം മൂന്നാം മാസത്തിലേക്ക്. ശസ്ത്രക്രീയ മൂന്നാമത്തെ തവണയായത് കൊണ്ട് ആശുപത്രി ജീവനക്കാര്‍ പേടിപ്പിച്ചിരുന്നുവെന്ന് ഹര്‍ഷീന പറയുന്നു. എന്നാല്‍ തനിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദനയുണ്ടായിരുന്നുവെന്ന് ഹര്‍ഷിന പറയുന്നു.

എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് മൂന്നാമത്തെ പ്രസവശസ്ത്രക്രിയയുടെതാണെന്നാണെന്നും പിന്നീട് വര്‍ഷങ്ങളോളം പല രോഗങ്ങളാലും താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ഹര്‍ഷിന പറയുന്നു. ഡോക്ടറുടെ അനാസ്ഥമൂലം അഞ്ച് വര്‍ഷം ഉണ്ടായ സാമ്പത്തിക നഷ്ടം വലുതാണെന്നും ഇതാണ് കാരണം എന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

വിഷയത്തില്‍ നാല് അന്വേഷണം ആരോഗ്യ വകുപ്പിന് കീഴില്‍ നടന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണത്തില്‍ അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ പക്കല്‍ തെളിവുണ്ടെന്നും ഹര്‍ഷിന പറയുന്നു.