വർക്കലയിൽ ഡിജെ പാർട്ടിക്കിടയിൽ പെൺകുട്ടികളെ കയറിപ്പിടിച്ചു, ഇടപെട്ട പൊലീസുകാർക്ക് പൊതിരെ തല്ല്

തിരുവനന്തപുരം. വർക്കലയിൽ ഡിജെ പാർട്ടിക്കിടയിൽ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതും ചോദ്യം ചെയ്യലും സംഘർഷത്തിൽ കലാശിച്ചു. വർക്കല പാപനാശം ക്ലിഫിൽ പ്രവർത്തിക്കുന്ന ബുദ്ധ ബാസ് ക്ലബ്ബിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്,റിസോർട്ട് ജീവനക്കാരൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

സംഘർഷത്തിൽ ഇടപെട്ട പോലീസ് എയിഡ് പോസ്റ്റിനുള്ളിലെ പോലീസുകാരെ ഒരു കൂട്ടം ക്രൂരമായി മർദ്ദിക്കുകയും കമ്പി വടി കൊണ്ട് അടിക്കുകയും ഉണ്ടായി. ജോജിൻ രാജ്, സാംജിത്ത് എന്നീ പോലീസുകാർക്ക് മർദ്ദനമേറ്റിട്ടുണ്ട്. പാർട്ടിക്കിടെ ബഹളം വെച്ച രണ്ട് യുവാക്കൾ ഹോട്ടൽ ജീവനക്കാരുമായി ഉണ്ടായ വാക്കു തർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ച പോലീസുകാർക്കാണ് മർദ്ദനമേറ്റത്.

ഡി ജെ പാർട്ടി നടത്തിയവർ ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പോലീസുകാരെ ക്രൂരമായി മർദ്ദിക്കുന്ന ഉണ്ടായത്. അക്രമികൾ പോലീസ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന വയർലസ് തട്ടിയെടുക്കുകയും ഉണ്ടായി. അക്രമികളെ പോലീസ് തുടർന്ന് കസ്റ്റഡിയിലെടുത്തു. വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജോജിൻ രാജിന്റെ കാലിന് പൊട്ടലുണ്ട്. സാംജിത്തിന് മുഖത്താണ് പരിക്കേറ്റത്.