ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല, എനിക്കും ഒരു ഫാമിലിയുണ്ട്, ട്രോളുകൾ വല്ലാണ്ട് വേദനിപ്പിച്ചു- വിനീത്

തിരുവനന്തപുരം. കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജയിലിലായിരുന്ന ടിക്ക്‌ടോക്ക് താരം വിനീത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജയിൽ മോചിതനായതിനുപിന്നാലെ തന്റെ തിരിച്ചുവരവ് ആഘോഷിച്ച് വീണ്ടും സോഷ്യൽമീഡിയയിൽ രംഗത്ത്. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിനീത് സമൂഹമാദ്ധ്യമങ്ങളിൽ കം ബാക്ക് വീഡിയോയുമായി രംഗത്ത് വന്നിരിന്നു

ഇപ്പോളിതാ പുത്തൻ ലുക്കിൽ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം, ഒക്ടോബ‍ർ 13-ാം തീയതിയാണ് താൻ ജയിലിൽ നിന്ന് ഇറങ്ങിയത്, 18-ാം തീയതിയാണ് മീശ വടിച്ചത്. 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ നിന്ന് ഇറങ്ങിയതെന്നും ഇതിനിടയിൽ പലരും തന്നെ ട്രോൾ ചെയ്ത് പണമുണ്ടാക്കി. മീശ താൻ സ്വയം എടുത്തതാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെക്കണ്ട് ഇത് പീഡനവീരനല്ലേ എന്ന് സംശയിക്കുന്ന സ്ഥിതിയാണ്, പുറത്തിറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്,

ഇപ്പോൾ മീശക്കാരൻ പിന്നെയും പെൺകുട്ടികളെ വീഴ്ത്താനായി ഇറങ്ങിയെന്നാണ് പലരും പറയുന്നത്. എന്നാൽ കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ സമയം ലഭിക്കാറുണ്ട്. ഇത്തരത്തിൽ ജാമ്യവ്യവസ്ഥയിലാണ് ‍ഞാൻ മോചിതനായിരിക്കുന്നത്. എന്നാൽ തനിക്കെതിരെ രൂക്ഷമായ ട്രോളുകളാണ് വരുന്നത്, ഇവ മാനസികമായി വിഷമിപ്പിക്കുന്നു

താൻ സഹായിച്ച ചില‍ർ തന്നെ ചതിയിൽ പെടുത്തിയതാണെന്നും ഇത്തരത്തിൽ ജയിലിലായത്. ഞാൻ ഇന്നലെ ഒരു സ്റ്റോറി ഇട്ടിരുന്നു. “എന്നെ അകത്തോട്ടു തള്ളിവിട്ട ചേട്ടൻ ഇവിടെ തന്നെയുണ്ടോ? ഒന്നു കാണണമല്ലോ” എന്നു പറഞ്ഞാണ് ഞാൻ വീഡിയോ ചെയ്തത്. ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്ന കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്, ഏതാനും ദിവസത്തിനുള്ളിൽ കേസ് തീരുമാനമാകും, താൻ തെറ്റുകാരനാണെങ്കിൽ എല്ലാവരുടെയും മുന്നിൽ കോടതി തന്നെ അത് വ്യക്തമാക്കും

വിനീത് വിജയൻ ഒരു വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി എന്നു വരെ വാർത്ത വന്നു. എന്നാൽ ഇങ്ങനെയൊരു കേസില്ല. ഇതുവരെ താൻ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. “നമ്മുടെ നാട്ടിൽ പറയുന്നതു പോലെ ഒരു പെണ്ണു കേസ് പോലൊരു കാര്യം കാണിക്കേണ്ട സാഹചര്യം എനിക്കില്ല. എനിക്കും എൻ്റെ വീട്ടിൽ ഒരു ചേട്ടനുണ്ട്, ചേച്ചിയുണ്ട്. എനിക്കൊരു ഫാമിലിയുണ്ട്. കാര്യം ഞാൻ അത്രയും വീട്ടിലൊരുപാട് ഇപ്പോ.. എന്താ പറയുക.. എൻ്റേത് ഒരു ബ്രാഹ്മിൺസ് കുടുംബമാണ്. ഞാനൊരു അടിച്ചമർത്തപ്പെട്ട സ്ഥിതിയിലാണ് ഇപ്പോ. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ തനിക്ക് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല

ഒരു സ്ത്രീയെ പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കുണ്ടായിട്ടില്ല, പീഡനം നടന്നിട്ടില്ല. ഇപ്പോൾ കാണുന്നതു പോലെയല്ല, പഴയ മീശക്കാരൻ്റെ രൂപത്തിൽ തന്നെ നിങ്ങളുടെ മുന്നിൽ നിൽക്കും നിരപരാധിത്വം ബോധ്യപ്പെടുത്തും. ഒത്തുതീർപ്പായാലും വിവാഹമായാലും നിങ്ങൾക്ക് മനസ്സിലാകും. അത്രയേ പറയാനുള്ളൂ. മീശ വടിച്ചതിൽ വിഷമമൊന്നുമില്ല. മീശ എനിക്ക് ഒരു ഹരമാണ്. എൻ്റെ അച്ചനു മീശയുണ്ട്. ചേട്ടന് മീശയുണ്ട്. ഞാൻ അന്നും ഇന്നും എൻ്റെ അമ്മയോടു പറയും. അമ്മേ, ഉണ്ണി വളർന്നു. ഞാൻ ഉടനെ അങ്ങനെയാകും ഇങ്ങനെയാകും നടനാകും എന്നൊക്കെ പറഞ്ഞാണ് ഞാൻ നടന്നത്. കേസിൻ്റെ കാര്യം വന്നപ്പോൾ അമ്മ ഏറെ വിഷമിച്ചെന്നും എന്നാൽ ഉണ്ണി ഒരു പ്രശ്നവും ചെയിതിട്ടില്ല. ഉണ്ണി ഇനിയും മീശ അമ്മയുടെ മുന്നിൽ വന്നു പിരിച്ചു നിൽക്കും”എന്നാണ് ഞാൻ പറഞ്ഞതെന്നും വിനീത് പറഞ്ഞു. അമ്മയെ വരെ പറയുന്ന ട്രോളുകളുണ്ടായി. ഇവരൊക്കെ സ്വന്തം അമ്മയെ ഓർത്ത് വിഷമിക്കും. വിനീത് അന്നും ഇന്നും മീശ പിരിച്ചു തന്നെ നിൽക്കും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വിനീതിനെ പോലീസ് പിടികൂടുന്നത്. കോളേജ് വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ് ഉണ്ടാവുന്നത്. ഇയാൾക്കെതിരെ മോഷണക്കേസ് ഉൾപ്പെടെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നതാണ്. നിലവിൽ ഇയാൾ ജാമ്യത്തിലാണ്.