പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല, അതിനൊരു കാരണവുമുണ്ട്, ജാഫര്‍ ഇടുക്കി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. നിരവധി ചിത്രങ്ങളില്‍ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങി. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാറുണ്ടെങ്കില്‍ താന്‍ സിനിമകള്‍ കാണാറില്ലെന്ന് അദ്ദേഹം പറയുന്നു. പതിനാറ് വര്‍ഷങ്ങളായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടെന്നും പഴയ ചിത്രങ്ങള്‍ കാണാറുണ്ടെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രം ‘ഹെവന്‍’കാണാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘പതിനാറ് വര്‍ഷമായി സിനിമ കാണാറില്ല. ‘ഹെവന്‍’ കാണാന്‍ പരിശ്രമിക്കും. ഹെവന്റെ റിലീസിന് അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിങ് ഉണ്ട്. അതുകൊണ്ട് ഉറപ്പ് പറയാന്‍ പറ്റില്ല. കാണാന്‍ ശ്രമിക്കും. ഞങ്ങള്‍ മൂന്ന് പേര്‍ ഒരുമിച്ചായിരുന്നു പണ്ട് സിനിമ കണ്ട്കൊണ്ടിരുന്നത്. ഞാന്‍, ജേഷ്ഠന്‍, എന്റെ ഒരു പെങ്ങളൂട്ടി. അവള്‍ 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ല. ഇടക്ക് ഒരു മൂന്ന് സിനിമകള്‍ കണ്ടു. അവിടെയും ഇവിടെയും ഒക്കെയായി. അതു വലിച്ച് കേറ്റിക്കൊണ്ടുപോയി. വേറൊരു പ്രശ്നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണും’ -ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഹെവന്‍’ ജൂണ്‍ 17ന് തിയേറ്ററുകളില്‍ എത്തും. ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ചെമ്ബില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്, ആശാ അരവിന്ദ്,രശ്മി ബോബന്‍, അഭിജ ശിവകല, മീര നായര്‍, മഞ്ജു പത്രോസ്, ംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.