മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തമായക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വ്യാപകമായി ഇതിനെതിരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വ്യക്തിപരമായ ആക്രമണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരി.
ജസ്ല മാടശ്ശേരിയുടെ പ്രതികരണം, രണ്ട് മനുഷ്യർ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. പരസ്പരം സ്നേഹവും പ്രണയവും ഉള്ള രണ്ട് മനുഷ്യർ തമ്മിലാണ് ഒന്നിക്കേണ്ടത്. അല്ലാതെ മതങ്ങൾ തമ്മിലല്ല. രണ്ട് മതത്തിൽ പെട്ടവർ ഒരുമിച്ച് വിവാഹം കഴിക്കുന്നതിന് ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. വലിയ വേദികെട്ടി ആളുകളെ വിളിച്ച് കൂട്ടി വിളിച്ച് കൂവി.
അവർ വ്യഭിചാരികളാണെന്ന്. മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും. അത് കേൾക്കുന്ന ഞങ്ങൾ നിങ്ങളെ തിരിച്ച് മതവർഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സിൽ പതിപ്പിക്കും. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക..??നമ്മൾ ഇന്നും ആറാം നൂറ്റാണ്ടിലല്ലെന്ന് എന്നാണ് നിങ്ങൾ തിരിച്ചറിയുക. പ്രിയപ്പെട്ട റിയാസ് വീണ. നിങ്ങൾ ഈ ചിരിയോടെ തന്നെ മുന്നോട്ട് പോകുക. തലയിൽ വെളിച്ചമുള്ളൊരു വിഭാഗം നിങ്ങളുടെ പുഞ്ചിരിയിൽ സന്തോഷിക്കുന്നവരുണ്ട്’