കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനമാണ് നിയമസഭയിൽ നടന്നത്, നടന്നിരിക്കുന്നത് വലിയ അഴിമതിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം. കേരളത്തിലെ ഇന്ത്യ മുന്നണി കള്ളന്മാരുടെയും കൊള്ളക്കാരുടെയും മുന്നണിയായി മറിയിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍. പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട് വ്യവസായം നടത്തുന്ന വ്യക്തി ഇവര്‍ക്ക് നല്‍കിയത് 96 കോടി രൂപയാണ്. സുതാര്യമായി വ്യവസായം നടത്തുന്ന വ്യക്തിയാണെങ്കില്‍ എന്തിന് പണം നല്‍കണം. വീണാ വിജയന് നല്‍കിയതിലും കൂടുതല്‍ പണം പിണറായി വിജയന് ലഭിച്ചുവെന്നാണ് വിവരം.

പണം ലഭിച്ചവരുടെ ലിസ്റ്റില്‍ പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും ഉണ്ട്. ഇത് എല്‍ഡിഎഫ് യുഡിഎഫ് കൊടുക്കല്‍വാങ്ങലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പണം കൈക്കൂലിയായി ലഭിച്ചെങ്കില്‍ 1000 കണക്കിന് കോടിയുടെ ഡീലാണ് നടന്നിരിക്കുന്നത്. എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞ് തീര്‍ക്കാം എന്നാണ് ഇവര്‍ കരുതുന്നത്.

എന്നാല്‍ ഇത് നടപ്പാകില്ല. പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യം അഴിമതിയുടെയും, കൊള്ളയുടെയും അവിശുദ്ധ സഖ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്. കാട്ടുകള്ളന്‍മാരുടെ സംയിക്ത സമ്മേളനമാണ് നിയമസഭയില്‍ നടന്നതെന്നും. ഇത്ര അധികം തെളിവുകള്‍ പുറത്ത് വന്നിട്ടും എന്ത് കൊണ്ടാണ് വിജിലന്‍സ് കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.