യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി

ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോവുകയായിരുന്ന 23 ലക്ഷംരൂപ യുവാവിൽ നിന്ന് തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ മാനന്തവാടി പോലീസ് കണ്ണൂരിൽനിന്ന് പിടികൂടി. മാഹി പള്ളൂർ ചാമേരി വീട്ടിൽ സി പ്രവീഷ് (32), കാടാച്ചിറ ചീരാങ്കോട്ട് വീട്ടിൽ സി. വിപിൻ ലാൽ (29) എന്നിവരെയാണ് കാടാച്ചിറയിൽനിന്ന് മാനന്തവാടി സ്റ്റേഷൻഹൗസ് ഓഫീസർ എം.വി. ബിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 27-നായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവക സ്വദേശി ജസ്റ്റിൻ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോവു കയായിരുന്ന പണമാണ് കാറിൽ പിന്തുടർന്ന സംഘം കവർന്നതെന്ന് പോലീസ് പറഞ്ഞു.

കാട്ടിക്കുളം – മാനന്തവാടി റോഡിലെ ഒണ്ടയങ്ങാടി കൈതക്കൊല്ലിയിൽവെച്ചാണ് ജസ്റ്റിനും സുഹൃത്തും കവർച്ചയ്ക്കിരയായത്‌. ഇരുവരുടെയും മൊബൈൽഫോണുകളും പണം തട്ടിയ സംഘം കവർന്നിരുന്നു. കേസിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വ്യാപകമാക്കിയതായും അറസ്റ്റിലായവർ ഒട്ടേറെകേസിൽ ഉൾപ്പെട്ടവരാണെന്നും മാനന്തവാടി പോലീസ് പറഞ്ഞു. കവർച്ച നടത്താൻ ഇവർ ഉപയോഗിച്ച വാ ഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

‘ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജി സ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. മാനന്തവാടി എസ്.ഐ. ജാൻസി മാത്യു, എ.എസ്.ഐ.മാരായ ബിജു വർഗീസ്, കെ.വി. സജി, സീനിയർ സിവിൽ പോലീസ് – ഓഫീസർമാരായ പി. സരിത്ത്, കെ.ഡി. റാംസൺ, സിവിൽ – പോലീസ് ഓഫീസറായ കെ.എം. – അഫ്‌സൽ എന്നിവരും പോലീസ് . സംഘത്തിലുണ്ടായിരുന്നു.