പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം ചാക്കോച്ചൻ തന്നെന്ന് പിഷാരടി, മാസ്ക്കാണോ എന്ന് ആരാധകർ

മലയാളത്തിന്റെ യൂത്ത് ഐക്കൺ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന് ഇന്ന് 44-ാം ജന്മദിനമായിരുന്നു.സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരത്തിന് ആശംസയുമായെത്തിയിരിക്കുന്നത്. 1997 ൽ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് ഒരു ചോക്ലേറ്റ് ഹീറോയായി നിലനിന്ന ചാക്കോച്ചൻ ഇടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ചു.

കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ…’ ചാക്കോച്ചന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രമേശ് പിഷാരടി കുറിച്ചു.

പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ആരാധകർ എത്തി. എന്താണ് ബോക്സിലെന്നാണ് പലരും ചോദിക്കുന്നത്. അക്കൂട്ടത്തിൽ മാസ്ക്ക് മുഖ്യമെന്ന് പറയുന്നവരും ഉണ്ട് . നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കളുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു.