തലസ്ഥാനത്ത് യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ നിലയിൽ , പിഞ്ചുകുഞ്ഞ് പൊള്ളലുകളോടെ ആശുപത്രിയിൽ

തിരുവനന്തപുരം: യുവതിയെ വീടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം പ്രായമുള്ള മകനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനംകുളം പുത്തന്‍തോപ്പില്‍ റോജ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) വാണ് മരിച്ചത്. ഇവരുടെ മകന്‍ ഡേവിഡ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം, ഭര്‍ത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ശൗചാലയത്തില്‍ കണ്ടത്. പെട്ടെന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവരുവരെയും ആശുപത്രിയിൽ എത്തിച്ചു. പുത്തന്‍ത്തോപ്പില്‍ ഫുടബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. എന്നാല്‍, ഈ സമയം ഭര്‍ത്താവ് എവിടെ ആയിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ശൗചാലയത്തില്‍ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവര്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അഞ്ജുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. രണ്ടര വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.