ലവ് ജിഹാദിന് നീക്കം പോലീസ് തകർത്തു, അതിഥി തൊഴിലാളി പ്രണയം നടിച്ച് 15കാരിയെ തട്ടി കൊണ്ട് പോയി ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ചു

ഇടുക്കി . ഭാര്യയും മക്കളുമുള്ള അതിഥി തൊഴിലാളി പ്രണയം നടിച്ച് 15കാരിയെ തട്ടി കൊണ്ട് പോയി ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ചത് പോലീസ് കൈയ്യോടെ പിടികൂടി. ലവ് ജിഹാദ് നടക്കുന്നതായി ചൂണ്ടിക്കാട്ടുന്ന സിനിമക്കെതിരെ പ്രതിഷേധങ്ങളുടെ ഭരണ പ്രതിപക്ഷ പാർട്ടികൾ പെരുമ്പറ മുഴക്കുമ്പോഴാണ് തൊടുപുഴയിലെ 15കാരിയെ പ്രണയം നടിച്ച് ബംഗാൾ സ്വദേശിയായ യുവാവ് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയ സംഭവം പുറത്ത് വന്നിരിക്കുന്നത്.

കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് തന്നെയാണ് പറഞ്ഞിട്ടുള്ളത്. യുവാവിനെ പിന്തുടർന്ന് കൊൽക്കത്തയിലെത്തിയ തൊടുപുഴ പൊലീസ് അതിസാഹസികമായി പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ ഷെയ്ഖാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ചിരിക്കുന്നത്. പോലീസ് സുഹൈലിനെ അറസ്റ്റ് ചെയ്ത് തൊടുപുഴയിലെത്തിച്ചു. സുഹൈലിന് നാട്ടിൽ ഭാര്യയും മക്കളുമുണ്ടായി രുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഏപ്രിൽ 22നാണ് തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയെ സുഹൈൽ ഷേഖ് തട്ടിക്കൊണ്ടു പോകുന്നത്. പ്രണയം നടിച്ചായിരുന്നു തട്ടിക്കൊണ്ടു പോകൽ അരങ്ങേറുന്നത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തൊടുപുഴ ഡിവൈ എസ് പി മധു ബാബുവിന് പരാതി നൽകി. പെൺകുട്ടിയെ സുഹൈൽ കൂട്ടിക്കൊണ്ടുപോയ താണെന്ന് പ്രാഥമിക അന്വേഷത്തിൽ മനസിലാക്കാനായി. സുഹൈലിന്‍റെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെ ഇക്കാര്യം പോലീസ് ഉറപ്പിക്കുകയും ചെയ്തു. ഇവർ കടന്നത് കൊൽക്കത്തയിലേക്കെന്നും സ്ഥിരീകരിച്ചു.

ഇരുവരും മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു. ഇത് അന്വേഷണം ദുഷ്കരമാക്കുകയാണ് ഉണ്ടായത്. പെൺകുട്ടിയുടെ രക്ഷിതാവിനെയും കൂട്ടി തൊടുപുഴ പൊലീസ് വിമാന മാർഗം ബുധനാഴ്ച കൊൽക്കത്തയിൽ എത്തി. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ ഇവരുണ്ടെന്ന് പൊലീസ് തുടർന്ന് സ്ഥിരീകരിച്ചു.

പോലീസ് ആദ്യം മുർഷിദാബാദിലെ സുഹൈൽ ഷെയ്ഖിന്‍റെ ബന്ധുവീട്ടിൽ എത്തി. പ്രതീക്ഷിച്ചതുപോലെ പെൺകുട്ടിയെ അവിടെനിന്ന് കിട്ടി. ഡോംഗോൾ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കേരള പോലീസ് നീക്കം. പെൺകുട്ടിയെ അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പിന്നെ പ്രതി സുഹൈൽ ഷെയ്ഖിനെ അയാളുടെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി. ഇയാളെ ബഹ്‌റാംപൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി തൊടുപുഴയിലേക്ക് എത്തിക്കുകയായിരുന്നു.

പ്രതിക്ക് നാട്ടില്‍ വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. സുഹൈൽ ഷെയ്ഖിന്റെ സുഹൃത്തുക്കൾ ബംഗ്ലാദേശിലുണ്ട്. പെൺകുട്ടിയുമായി അടുത്ത ദിവസം തന്നെ അങ്ങോട്ടേക്ക് പോകാനായിരുന്നു സുഹൈൽ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞിരിക്കുന്നു.