11 കാരനെ പള്ളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വർഷം കഠിന തടവ്

11 കാരനെ ലൈംഗികമായി പീഡിപ്പിച്ച 56 കാരനായ മദ്രസ അധ്യാപകനെ ശിക്ഷിച്ച് കോടതി. 11 വയസുകാരനെ പള്ളിയിലെ മുറിയിൽ വച്ച് നിർബന്ധിപ്പിച്ച് പുക വലിപ്പിച്ചു, ലൈംഗിക പീഡനം നടത്തി എന്നീ കുറ്റങ്ങൾക്ക് ആണ് മദ്രസ അധ്യാപകനായ മഞ്ചേരി എളങ്കൂർ സ്വദേശി സുലൈമാനെ കോടതി ശിക്ഷിച്ചത്. മുപ്പത്തിയേഴര വർഷം കഠിന തടവിനും 80,000 രൂപ പിഴ അടയ്ക്കാനും തിരൂർഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ ദിനേഷ് വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 34 മാസം കഠിന തടവും അനുഭവിക്കണം. പിഴ അടച്ചാൽ 70000 രൂപ കേസ്സിലെ ഇരയായ കുട്ടിക്ക് നൽകാനും ഉത്തരവായി.

2015 ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന. കെ എം സുലൈമാൻ‌, എം കെ ഷാജി എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർമാരായ ആയിഷ പി ജമാൽ, അശ്വിനി കുമാർ എന്നിവർ ഹാജരായി. തിരൂർ സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ എൻ പി സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് അയച്ചു.