തെളിവുകള്‍ ഇല്ലാതെയാണ് തന്നെ പുറത്താക്കിയത്, പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി. പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മഹുവ മൊയ്ത്ര. തെളിവുകള്‍ ഒന്നും ഇല്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. തന്നെ പുറത്താക്കാന്‍ കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങള്‍ക്ക് അദാനി എത്ര വേണ്ടപ്പെട്ട വ്യക്തിയാണെന്ന് കാണിച്ചു തന്നുവെന്ന് അവര്‍ ആരോപിച്ചു.

നടപടികള്‍ വ്യക്തമാക്കുന്നത് ഒരു വനിതാ എംപിയെ നിശബ്ദയാക്കാന്‍ നിങ്ങള്‍ ഏതറ്റം വരെ പോകും എന്നതാണ്. തന്റെ വീട്ടിലേക്ക് നാളെ സിബിഐയെ പറഞ്ഞയയ്ക്കും എന്ന് വ്യക്തമാണ്. തനിക്ക് ഇപ്പോള്‍ 49 വയസ്സുണ്ട്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം നടത്തുമെന്നും മഹുവ.