ജമ്മു : ജമ്മുവിൽ യുവ വനിതാഡോക്ടറെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. പിന്നാലെ ഡോക്ടർ കൂടിയായ കാമുകൻ ജീവനൊടുക്കാനും ശ്രമം നടത്തി. ഇത് പോലീസ് എത്തി തടഞ്ഞു. യുവ വനിതാഡോക്ടറെ കാമുകനായ ഡോക്ടര്‍ കുത്തിക്കൊന്നു. ജമ്മുവിലെ തല്ലാബ്തിലോ സ്വദേശിയായ സുമേദ ശര്‍മയെയാണ് കാമുകനായ ജൊഹാര്‍ ഗനായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജൊഹാര്‍ ഇപ്പോൾ ചികിത്സയിലാണ്.
ള്ള ജൊഹാറിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. ഹോളി ഹോളി ആഘോഷങ്ങള്‍ക്കായാണ് സുമേദ ശര്‍മ കാമുകന്റെ വീട്ടിലെത്തിയത്. എന്നാൽ ഇരുവർക്കുമിടയിൽ ഇവിടെവെച്ച് തർക്കമുണ്ടായി. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. യുവതി കൊല്ലപ്പെട്ടതോടെ പ്രതിയും സ്വയം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം താൻ മരിക്കാൻ പോകുകയാണെന്ന് കാമുകൻ ഫേസ്ബുക്കിൽ ലൈവ് ഇട്ടിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടനിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ചോരയില്‍ കുളിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയത്.
തൊട്ടടുത്തായി വയറിന് കുത്തേറ്റനിലയില്‍ യുവാവുമുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും ദന്തഡോക്ടര്‍മാരാണ്
അതേസമയം, സംഭവത്തില്‍ ലവ്ജിഹാദ് ആരോപണങ്ങളുമായി ബജ്‌റങ്ദള്‍ അടക്കമുള്ള വിവിധസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.