കുടുംബവഴക്ക്, കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി യുവാവ്, കൈവിരല്‍ അറ്റു

കോഴിക്കോട് : ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം.രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

യുവതിയും ഷിബുവും രണ്ട് വർഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയ ഇയാൾ ബിന്ദുവിനെയും അമ്മയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപ്പെട്ടു. ആക്രമണത്തിൽ ബിന്ദുവിന്റെ തലയ്‌ക്കും തോളിനും കൈയ്‌ക്കുമാണ് വെട്ടേറ്റത്.

ഇവരെ ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഷിബു ഒളിവിലാണ്. ഇതിനും മുമ്പ് ഷിബുവിനെതിരെ ബിന്ദു പോലീസില്‍ പരാതിപ്പെട്ടിരുന്നു. കോടഞ്ചേരി പോലീസ് ഷിബുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.