കൊല്ലത്ത് ഒന്‍പതംഗ സംഘം ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊന്നു

കൊല്ലത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊന്നു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സുരേഷ് ബാബുവിന്റെ മകനും അക്രമിസംഘവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു.

തുടര്‍ന്നാണ് ഒന്‍പതംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. മര്‍ദ്ദനമേറ്റാണ് സുരേഷ് ബാബു മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മോഹനന്‍, സുനില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് ഏഴ് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.