ഈ അലവലാതിയെ ആണോ എന്റെ മകൾ കല്യാണം കഴിക്കാൻ പോകുന്നത്, മണിയൻ പിള്ള രാജുുവിന്റെ വെളിപ്പെടുത്തൽ

വിവാഹം ആലോചിച്ച്‌ ചെന്നപ്പോൾ നേരിടേണ്ടി വന്ന പ്രശ്‌നത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് മണിയൻപിള്ള രാജു. ഇന്ദിരയാണ് ഭാര്യ. ഏതാണ്ട് ഒരു പ്രണയ വിവാഹം. വിവാഹത്തെക്കുറിച്ച് രാജു പറയുന്നതിങ്ങനെ, വാക്കുകൾ, സുഹൃത്തായ മണിയുമൊത്ത് ചിരിയോ ചിരി എന്ന ചിത്രം കാണാൻ പോകവേ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി. മണിയുടെ ഇളയമ്മയുടെ ഒറ്റ മോളായിരുന്നു ഇന്ദിര. തനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും മണിയോട് ഞാൻ പറഞ്ഞു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാൻ അവർക്ക് സമ്മതമില്ലായിരുന്നു. പക്ഷേ, അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിർബന്ധിച്ച്‌ അവർ അതിന് തയ്യാറായി.

അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാൻഡ് തിയേറ്ററിൽ ഒരു സിനിമകാണാൻ പോയി. ജോൺ പോളിന്റെ സ്ക്രിപ്റ്റിൽ സേതുമാധവൻ സർ സംവിധാനം ചെയ്ത ‘അറിയാത്ത വീഥികൾ’ എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തിൽ ഞാനും മോഹൻലാലും മധു സാറും അഭിനയിക്കുന്നുണ്ട്. ആ പടത്തിൽ ഞാൻ ഒരു കുട്ടിയെ റേപ്പ് ചെയ്യാൻ പോകുമ്പോൾ മോഹൻലാൽ വരുകയും ആ കുട്ടിയുടെ വാ ഞാൻ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയുന്ന സീനുണ്ട്.

ആ സിനിമയിൽ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സർ ജഡ്ജ് ആണ്. അവസാനം മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയുന്നു. അവർ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛൻ പറഞ്ഞു ‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാൻ പോകുന്നത്’? മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’. അങ്ങനെ എല്ലാം കൈയിന്നു പോയി. ഒടുവിൽ അവരുടെ ബന്ധുക്കൾ ഇടപെട്ടു സംസാരിച്ച്‌ ഒരുവിധം കല്യാണം നടത്തി. ഇപ്പോൾ അവരെല്ലാം പറയും ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.