ആൾക്കൂട്ടത്തിന് മുന്നിൽ സംവിധായകൻ തെറി വിളിച്ചു, അഭിനയം ഉപേക്ഷിക്കമെന്ന് തീരുമാനിച്ച നിമിഷം, വെളിപ്പെടുത്തലുമായി നവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു.താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡും ലോക്ക്ഡൗണുമൊക്കെ നിലവിൽ വന്നത്.സോഷ്യൽ മീഡിയകളിലും നടി സജീവമാണ്

നവ്യാ നായരുടെ നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രം മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. നവ്യ നായരുടെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു ബാലാമണി. നന്ദനത്തിന്റെ ചിത്രീകരണ സമയത്തെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചിരിക്കുകയാണ് നവ്യ.നന്ദനം’സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്പോൾ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ്
സംവിധായകൻ രഞ്ജിത്ത് പറഞ്ഞത്.കലാരഞ്ജിനി ചേച്ചിയും ആ സീനിൽ ഉണ്ടായിരുന്നു.ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു.പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്.

ഞാൻ രഞ്ജിയേട്ടൻ പറഞ്ഞ പോലെ ഇടത്തോട്ട് തന്നെയാണ് പോയത്. കലാരഞ്ജിനി ചേച്ചി മുന്നിൽ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്. ഞാൻ അത് ചെയ്യാതെ രഞ്ജിയേട്ടൻ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു. രണ്ട്‌പേരും രണ്ട് രീതിയിൽ പോയപ്പോൾ സംവിധായകന്റെ കൺട്രോൾ പോയി. പത്ത് അൻപത് ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് വച്ച്‌ എന്നെ തെറി വിളിച്ചു.

ആ സംഭവം എനിക്കത് വല്ലാത്ത സങ്കടമുണ്ടാക്കിയെന്ന് നവ്യ പറയുന്നു ചിത്രത്തിലെ താൻ അവതരിപ്പിക്കുന്ന ബാലാമണിയെ പോലെ ഞാൻ കരഞ്ഞു.എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു എന്റെ അപ്പോഴത്തെ നിലപാട്.ഇന്ന് ഒരു കൗമാരക്കാരിയാണ് അങ്ങനെ അഭിനയിക്കാൻ വന്നതെങ്കിൽ അതൊക്കെ ഈസിയായി ഹാൻഡിൽ ചെയ്യുമെന്നും നവ്യ പറയുന്നു.ഇങ്ങനെ കരഞ്ഞിരിക്കില്ല.പുതിയ തലമുറയിൽപ്പെട്ട നടിമാരിൽ ഞാൻ കാണുന്ന ഏറ്റവും നല്ല ഗുണമാണതെന്ന് നവ്യ തുറന്നു പറയുന്നു.