അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല, അമ്മയായിരുന്നു എല്ലാം, നേഹ സക്‌സേന പറയുന്നു

മലയാളികളുടെ പ്രിയം നേടിയ അന്യഭാഷാ നടിമാരില്‍ ഒരാളാണ് നേഹ സക്‌സേന. വളരെ കുറച്ച് മലയാള സിനിമകളേ ചെയ്തുവുള്ളൂ എങ്കിലും നടിയെ മലയാളികള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ കസബയിലെ സൂസന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേഹ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചാണമ് നേഹ തുറന്ന് പറഞ്ഞത്.

നേഹ സക്‌സേനയുടെ വാക്കുകള്‍ ഇങ്ങനെ, ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം , അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല ..അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. പഠിക്കുമ്പോള്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണം എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ട്. അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങള്‍ തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനും വേണ്ടി ‘അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നേഹ പറഞ്ഞു.

അന്യ ഭാഷകയില്‍ നിന്നുമ മലയാളത്തില്‍ എത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നേഹഹ സക്‌സേന. കസബയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സഖാവിന്റെ പ്രിയസഖി, പടയോട്ടം, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നടിയുടേതായി പുറത്തിറങ്ങാനുള്ളചിത്രം. തുളു ഭാഷയിലെ ചിത്രത്തിലൂടെയാണ് നേഹ സക്‌സേന ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചു. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടുതന്നെ നിരവധി ആരാധകരെ സമ്പാതിക്കുവാന്‍ താരത്തിനായി.