കയ്യെത്തും ദൂരത്തിലെ ഫഹദ് ഫാസിലിന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം

ഫഹദ് ഫാസില്‍ ആദ്യമായി നടനായി എത്തിയ ചിത്രമായിരുന്നു കയ്യെത്തും ദൂരത്ത്. ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയമായില്ല. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക കഥാപാത്രമായ സുഷമ ബാബുനാഥിനെ അവതരിപ്പിച്ചത് നികിത തുക്രാല്‍ ആയിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നികിത അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പുറത്തെത്തിയ ഹായ് എന്ന ചിത്രത്തിലൂടെയായിരുന്നു നികിതയുടെ സിനിമ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു.

എന്നാല്‍ ഇപ്പോള്‍ നടിയെ തിരഞ്ഞ് പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെയും ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. 2017ല്‍ ആണ് നടി വിവാഹിതയാകുന്നത്. ഗംഗന്‍ ദീപ് സിംഗ് മാഗോയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മകളുടെ പേര് ജാസ്മിര നികിത മാഹോയ എന്നാണ്. മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് നികിത ജനിച്ചത്. 2018ല്‍ രാജസിംഹ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി നടി അഭിനയിച്ചത്.

നിര്‍മ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തില്‍ നികിത അഭിനയിച്ചു. അതേ വര്‍ഷം തന്നെ മലയാളത്തില്‍ ഫഹദിന്റെ നായികയായി കയ്യെത്തും ദൂരത്തില്‍ എത്തി. പിന്നീട് ബസ് കണ്ടക്ടര്‍, കനല്‍ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരം അഭിനയിച്ചു. 2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) നികിതക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വന്‍ വാര്‍ത്തയും ആയിരുന്നു. നടന്‍ ദര്‍ശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണത്തെ നികിത എതിര്‍ക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.