സ്പീക്കറുടെയോ സിപിഎമ്മിന്റെയോ ന്യായികരണങ്ങൽ കേൾക്കേണ്ട, ഹിന്ദുക്കൾ എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ഹിന്ദു വിശ്വാസങ്ങളെകുറിച്ച് അപകീർത്തികരമായി പരാമർശം നടത്താൻ ഷംസീറിന് യാതൊരു അവകാശവുമില്ല. സ്പീക്കർക്കെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്പീക്കറുടെയോ സിപിഎമ്മിന്റെയോ ന്യായികരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ടയെന്നും ഹിന്ദുക്കൾ എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹവും ബിജെപിയും ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കറുടെ പരാമർശത്തിലാണ് തുടർച്ചയായി കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഭഗവാൻ ഗണപതി മിത്താണെന്നുള്ള പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സാമുദായിക സംഘടനകളും ഷംസീറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്ത് വരുന്നത്.