പൊലീസ് സിപിഎം മർദ്ദനം; വിമർശനമുന്നയിച്ച് വിഡി സതീശൻ

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ തല്ലി കാലൊടിക്കും നട്ടെല്ലൊടിക്കും എന്നാണ് പോലീസും പാർട്ടി ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. ഇങ്ങനെ പോയാൽ പൊലീസിനോടുള്ള സമീപനം ഞങ്ങൾക്കും മാറ്റേണ്ടി വരും. ഒമ്പതാമത്തെ അവതാരമായ ഷാജ് കിരൺ ഇപ്പോൾ വന്നിരിക്കുന്നത്. എന്തുകൊണ്ട് ഈ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞാണ് വിജിലൻസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഭീതിയിലാക്കുകയാണ്. മുഖ്യമന്ത്രി പോകുമ്പോൾ ജനങ്ങളെ ബന്ദിയാക്കുന്നു. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയൻ. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പ് നിറം ഒഴിവാക്കിയത്. ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസും സിപിഎം പ്രവർത്തകരും മർദ്ദിച്ചതിൽ കടുത്ത ഭാഷയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും കറുപ്പാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശൻ അഭിപ്രായപ്പെട്ടു.