പുരുഷന്മാർക്കും ജീവിക്കണ്ടേ.കള്ള കേസ് എന്തിന്‌, പ്രതികരിച്ച് പ്രേമി

ഇവിടെ പുരുഷന്മാർക്കും ജീവിക്കണ്ടേ..കള്ള കേസ് എന്തിനു നല്കണം, ആദിത്യൻ അമ്പിളി ദേവിക്കെതിരായ കോടതി വിധിയിൽ പ്രതികരിച്ച് കറുത്ത മുത്ത് താരം പ്രേമി വിശ്വനാഥ്. ഫേസ്ബുക്കിലാണ്‌ പ്രേമി വിശ്വനാഥ് കോടതി വിധിയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം കുറിച്ചത്. കുറിപ്പ് ഇങ്ങനെ

സന്തോഷം ന്യൂസ് കണ്ടപ്പോൾ,ആദിത്യൻ നല്ലവനോ മോശക്കാരനോ ആയിരിക്കാം പക്ഷെ അമ്പിളിയെയും രണ്ടു കുട്ടികളെയും പൊന്നു പോലെ നൊക്കുന്നതു കണ്ടവരാണ് ഞങ്ങൾ സഹപ്രവർത്തകർ , 38 പവൻ സ്വർണം അണിഞ്ഞു വധു ആയി വന്ന അമ്പിളി…കേസ് വന്നപ്പോ അത് 100 പവൻ ആണെന്ന് പറഞ്ഞത് മോശമായി പോയി. ഇവിടെ പുരുഷന്മാർക്കും ജീവിക്കണ്ടേ..കള്ളക്കേസ് എന്തിനു കൊടുക്കണം,രണ്ട് മക്കൾക്കു ഉള്ള വിധി ആണ്‌ ഇന്ന് ഉണ്ടായതു,ഭർത്താവിന്റെ കുറ്റങ്ങൾ സോഷ്യൽ മീഡിയ വഴി അല്ല നിരത്തേണ്ടത് അത് വീട്ടിൽ തീർക്കണം അല്ലേൽ നിയമം ഉണ്ടല്ലോ, മോശമല്ലേ ജോലി പോലും ചെയ്യാൻ അനുവദിക്കാതെ മാനസികമായി തളർത്തുന്നത് .അദിത്യനു ഒപ്പം ജോലി ചെയ്താ ഞങ്ങൾക്കു ഒന്നും തൊന്നിയട്ടില്ല അയാൾ ഒരു മോശക്കാരൻ ആണെന്ന്, പുരുഷനും ഇവിടെ നീതി വേണം

അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അടക്കം പൊന്നു പോലെ ആദിത്യൻ നോക്കി എന്ന് സഹ പ്രവർത്തകർ തന്നെ പറയുമ്പോൾ പിന്നെ എന്തിനാണ്‌ ആദിത്യനെ കുടുക്കാൻ എന്തിനു പിന്നെ അമ്പിളി ദേവി ഇറങ്ങി എന്നും ചോദ്യം ഉയരുന്നു.

ഇവിടെയാണ്‌ ലണ്ടനിലുള്ള ഷിജു നമ്പ്യാർ എന്ന കാമുകൻ അമ്പിളി ദേവിയുടെ പ്രത്യക്ഷപ്പെടുന്നത്.ആദ്യ ഭർത്താവ് ലോയലിനെ ഉപേക്ഷിച്ചപ്പോൾ തന്നെ അമ്പിളി ദേവി ലണ്ടനിലുള്ള ഷിജു നമ്പ്യാരേയും ആദിത്യനെയും ഒരു പോലെ കാമുകരാക്കിയിരുന്നു.

ആദിത്യനെ ഭർത്താവാക്കിയപ്പോഴും ഷിജുവുമായി രഹസ്യ ബന്ധം തുടർന്നു. ഇതിന്റെ അശ്ലീവ വീഡിയോകളും ആദിത്യൻ കോറ്റതിയിൽ ഹാജരാക്കിയപ്പോൾ കോടതി പോലും ഞെട്ടി പോയി. ഷിജു നമ്പ്യാർ പിന്നീടാണ്‌ അറിയുന്നത് ആദിത്യനെ അമ്പിളി ദേവി കല്യാണം കഴിച്ചു എന്നും തന്നെ ചതിക്കുകയായിരുന്നു എന്നും. ഷിജുവിനെ കല്യാണം കഴിക്കാം എന്നും ലണ്ടനിൽ എത്തി ഒന്നിച്ച് താമസിക്കാം എന്നുമായിരുന്നു ഇവരുടെ ചാറ്റുകളിൽ പറയുന്നത്. അമ്പിളി ചതിക്കുകയായിരുന്നു എന്നറിഞ്ഞ ഷിജു നമ്പ്യാർ ഇരുവരുമായുള്ള ചാറ്റും വീഡിയോകളും എല്ലാം ആദിത്യനു നല്കുകയായിരുന്നു.എന്തായാലും നടി പ്രേമി വിശ്വനാഥ് പറയുന്ന ഒരു വാക്കാണ്‌ ജനം ഏറ്റെടുത്തത്. അമ്പിളിയുടെ മുൻ ഭർത്താവ് ലോയലിന്റെ അടക്കം പൊന്നു പോലെ നോക്കിയ ആളാണ്‌ ആദിത്യൻ എന്ന്.