ജനത്തെ കൊന്ന് സ്വകാര്യ ലാബുകൾ കൂട്ടുപിടിച്ച് ആരോ​ഗ്യ വകുപ്പ്

സ്വകാര്യ ലാബുകളുടെ പകൽകൊള്ള പുറത്തുവിട്ട് കർമ ന്യൂസ്. സർക്കാർ ലാബുകള നോക്കുകുത്തിയാക്കിയാണ് സ്വകാര്യ ലാബുകൾ സംസ്ഥാനത്താകമാനം തഴച്ചു വളരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ചുറ്റും എണ്ണിയാലൊതുങ്ങാത്ത സ്വകാര്യ ലാബുകളുണ്ട്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമ്മാരും ലാബുകാരും തന്നെയാണ് രോ​ഗികളെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടുന്നത്. ഇതിലൂടെ മാസപ്പടി സമ്പാദിക്കുന്നതാകട്ടെ ​ഗവൺമെന്റ് ശമ്പളം നൽകുന്ന സർക്കാർ ഡോക്ടർമാർ.

പണം മുടക്കാതെ പരിശോധന നടത്താമെന്നിരിക്കെയാണ് പല പാവപ്പെട്ട രോ​ഗികളെയും പറ്റിച്ച് സ്വകാര്യ ലാബുകൾ പണം കൈക്കലാക്കുന്നത്. സാധാരണക്കാരായ ജനം ഇവിടെയും ദുരിതം അനുഭവിക്കുകയാണ്. പിണറായിക്ക് അമേരിക്കയിൽ പോയി ചികിൽസ നടത്തി ജീവിക്കാം, കേരളത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിച്ച് വീഴുകയാണ്.

മെഡിക്കൽ കോളേജിലെ അഴിമതികളെക്കുറിച്ചുള്ള കർമ ന്യൂസിന്റെ റിപ്പോർട്ട് കാണാം