ആഭ്യന്തിര മന്ത്രി കള്ളൻ ആ കസേര പോലും കത്തിച്ച് പുതിയത് വയ്ക്കണം, നെടുമ്പാശേരിയിലെ ജനങ്ങൾ

മദ്യലഹരിയിൽ ബേക്കറിയിൽ കയറി അതിക്രമം കാട്ടിയ എസ്‌ഐ സുനിലിനെതിരെ നാട്ടുകാർ. എസ്‌ഐ സംഭവ സമയം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ കർമ ന്യൂസിനോട് പറഞ്ഞു. പോത്തുകളെ തല്ലുന്ന പോലെ വെറുതെ നിന്നവരെയെല്ലാം തല്ലുകയായിരുന്നു.

സാധരണക്കാരന് പൊലിസിനെകൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കേരള പൊലിസിനെ അപമാനമായ സംഭവമാണ് നെടുമ്പാശേരിയിൽ നടന്നത്. ഇത് ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മയാണ് കാണിക്കുന്നത്. ആഭ്യന്ത്ര വകുപ്പ് മന്ത്രി വിഷയത്തിൽ അന്വേഷണം നടത്തണം. കേരളത്തിൽ ക്രമസമാധാനം നടന്നുകൊണ്ടിരിക്കുകയാണ്. ഭരണം പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. സ്ത്രീകൾ അടക്കമുള്ള കടയിൽ കയറിയാണ് അക്രമം കാട്ടിയത്. കൊച്ചു കുട്ടികളുടെ മുന്നിൽവെച്ചു പോലും മാതാപിതാക്കളെ തല്ലി തച്ചു. ആഭ്യന്തിര മന്ത്രി കള്ളൻ ആ കസേര പോലും കത്തിച്ച് പുതിയത് വയ്ക്കണമെന്ന് നാട്ടുകാർ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. രാത്രിയിൽ കട അടച്ച് വീട്ടിൽ പോകാനൊരുങ്ങുമ്പോഴാണ് കൺട്രോൾ റൂം വാഹനത്തിൽ എസ്‌ഐ സുനിൽ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. എസ്‌ഐ കടയിലെത്തി അവിടെയുണ്ടായിരുന്നവരെ ചൂരൽവടി കൊണ്ടടിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്ക് അടിയേറ്റു.