കുത്തിവെയ്പ്പ് എടുത്തവർക്ക് പേവിഷബാധ ഉണ്ടാവാൻ കാരണം വാക്‌സിന്റെ വീര്യവും അളവും കുറഞ്ഞത് മൂലം. ഈ വീഴ്ച ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന ആരോഗ്യ വകുപ്പോ സർക്കാരോ കേട്ടില്ല. പേവിഷ ബാധയേറ്റവര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മാസമായി നൽകി വരുന്നത് തെറ്റായ ആന്റി റാബിസ് വാക്‌സിന്‍ ആയിരുന്നു. വില കുറഞ്ഞ ആവശ്യമായ അളവിൽ പോലും ഉപയോഗിക്കാതിരുന്ന ഗുരുത വീഴ്ചയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.
കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാനത്ത് ഐഡി അഥവാ ഇന്‍ട്രാ ഡെര്‍മല്‍ എന്ന് പറയുന്ന തൊലിക്കടിയില്‍ കുത്തി വയ്ക്കുന്ന വാക്‌സിനാണ് നൽകി വന്നിരുന്നത്. അതേസമയം, കഴിഞ്ഞ ഒരു മാസമായി ഐഎം അഥവാ ഇന്‍ട്രാ മസ്‌കുലര്‍ എന്ന പേശിയില്‍ കുത്തി വയ്ക്കുന്ന വാക്‌സിന്‍ റാബി വാക്‌സ് – എസ് ആണ് നൽകുന്നത്. വാക്‌സിൻ കുത്തി വയ്‌ക്കേണ്ട ഡോസിന്റെ കാര്യത്തില്‍ രണ്ടു വാക്‌സിനും തമ്മില്‍ ഏറെ വ്യത്യാസങ്ങൾ ഉണ്ട്. ഇത് മൂലമാണ് ഒരു മാസത്തിനിടെ പോലും വാക്‌സിനെടു ത്തിട്ടും പേപ്പട്ടിയുടെ കടിയേറ്റവര്‍ മരണപ്പെടുന്നതിനു കാരണമായിരിക്കുന്നത്. ആരോഗ്യ വിദഗ്ധർ ആണ് സംസ്ഥാന ആരോഗ്യ മേഖലയിൽ നടന്നുവന്ന ഗുരുതരമായ ഈ വീഴ്ച ചൂണ്ടിക്കാട്ടുന്നത്.
ഐഡി വാക്‌സിനെക്കാള്‍ ഐഎം വാക്‌സിന് വിലക്കുറവാണ് എന്നതാണ് ശ്രദ്ധേയം. ഐഎം വാക്‌സിന്‍ ഒരു എംഎല്‍ ആണ് ഒരു തവണ യഥാർത്ഥത്തിൽ വാക്‌സിനേറ്റു ചെയ്യേണ്ടത്. ഐഡി വാക്‌സിനാകട്ടെ 0.1 എംഎല്‍ വീതം രണ്ടു തോളിലുമോ അതും അല്ലെങ്കില്‍ 0.2 എംഎല്‍ ഒരു തവണയോ ആണ് ഉപയോഗിക്കേണ്ടത്. അതായത് ഐഎം വാക്‌സിനെക്കാൾ കൂടിയ അളവിലാണ് ഐഡി വാക്‌സിൻ കുത്തി വെക്കേ ണ്ടതെന്നു ചുരുക്കം. എന്നാല്‍ പേശികളില്‍ കൂടുതല്‍ അളവില്‍ കുത്തിവയ്‌ക്കേണ്ട ഐഎം വാക്‌സിന്‍ ഐഡി വാക്‌സിന്റെ ഡോസിൻ ഉപയോഗിക്കുന്ന കുറഞ്ഞ ഡോസിൽ ചര്‍മത്തിനടിയില്‍ കുത്തിവയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരിക്കുന്നത്.
ഇതുമൂലം അഞ്ചിരട്ടിപ്പേരിലേക്ക് വാക്‌സിന്‍ നൽകാം എന്ന ലാഭക്കൊതിയാണ് നടന്നു വന്നത്. ഐഎം വാക്‌സിന്റെ വിലക്കുറവു കൂടിയാകുമ്പോള്‍ സര്‍ക്കാരിനു വമ്പന്‍ ലാഭം എന്ന കാര്യവും ആരോഗ്യ വകുപ്പ് മുഖ്യമായി കണ്ടു. സാധാരണക്കാരന്റെ ജീൻരക്ഷിക്കാനുള്ള കാര്യത്തിൽ ഒരിക്കലും മാപ്പർഹിക്കാത്ത ഗുരുതരമായ കുറ്റമാണ് ഉണ്ടായത്. വീര്യം കുറഞ്ഞ വാക്‌സിന്‍ കൂടുതല്‍ ഡോസ് നല്‌കേണ്ടതിനു പകരം കുറഞ്ഞ ഡോസ്, അതും തെറ്റായ രീതിയിൽ പേശിയില്‍ കുത്തി വെക്കുന്നതിനു പകരമായി തൊലിക്കടിയില്‍ കുത്തി വെക്കുകയായിരുന്നു.
ഡോസ് – 1 എംഎല്‍’ എന്ന നിര്‍ദേശം രേഖപ്പെടുത്തിയിരിക്കുന്ന വാക്‌സിനെത്തുമ്പോൾ തന്നെ ഈ ഗുരുതര പിഴവ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുകയും കുത്തിവയ്ക്കാന്‍ വിസമ്മതിക്കുകയും ഉണ്ടായതാണ്. അതേസമയം, ‘ക്ലിനിക്കല്‍ ട്രയല്‍സില്‍ ഇതിനും ഐഡി വാക്‌സിന്റെ ഗുണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്’ എന്ന വിചിത്രമായ ന്യായം പറഞ്ഞു ഐഡി വാക്‌സിൻ കുത്തിവയ്ക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡി നിർദേശിക്കുന്ന ഉണ്ടായത്. തുടർന്നാണ് പേവിഷബാധ കേസുകളിൽ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഐഡി വാക്‌സിൻ തന്നെ ഉപയോഗിച്ച് വരുന്നത്.
കടുത്ത സാമ്പത്തിക ഞെരുക്കം ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ കൊണ്ട് ചെന്നെത്തിച്ചത് വഴി നിരവധി ജീവനുകളാണ് നഷ്ടമാകുന്നത്. കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ചു പേര്‍ക്കും നല്‍കിയതെന്ന വാദമാണ് ഈ വിഷയത്തിൽ മന്ത്രി വീണ ജോർജ് പറയുന്നത്. അതേസമയം ആരോപണവും ആക്ഷേപവും ശക്തമായ തോടെ കെഎംഎസ്‌സിഎല്‍നോട് വാക്‌സിന്‍ വീണ്ടും പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോൾ.