എന്ത് വന്നാലും മാനനഷ്ട കേസ് നല്‍കും, നിയമപരമായി മുന്നോട്ട് പോകും, രജിത് കുമാര്‍ പറയുന്നു

വന്‍ ജനസ്വീകാര്യത നേടിയ ചാനല്‍ പരിപാടിയായിരുന്നു ബിഗ്‌ബോസിന്റെ മലയാളം പതിപ്പ്.മോഹന്‍ലാല്‍ അവതാരകനായി എത്തിയ രണ്ടാം സീസണും അവസാനിച്ചിട്ടും വിവാദങ്ങള്‍ക്ക് അവസാനമില്ല.കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ രേഷ്മ നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.പരിപാടിക്ക് ഇടെ രജിത്ത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചിരുന്നു.അതിന് പിന്നാലെ തന്റെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടായെന്നു് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേഷ്മ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു പ്രഖ്യാപനവുമായി രജിത് കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.

എന്ത് വന്നാലും താന്‍ മാനനഷ്ടക്കേസ് നല്‍കും എന്ന് പറയുകയാണ് രജിത് കുമാര്‍.മൂപ്പന്‍സ് വ്‌ലോഗര്‍ ആണ് രജിത്തിന്റെ ശബ്ദസംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.’കുറച്ചുദിവസങ്ങളായി പലതും കേള്‍ക്കുന്നു.ഞാന്‍ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു.എയര്‍പോര്‍ട്ടില്‍ ഞാന്‍ പോലും മനസാ വാചാ അറിയാതെയാണ് നടന്ന സംഭവത്തില്‍ എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്.മാത്രമല്ല ഞാന്‍ തെറ്റ് ചെയ്യാതെ എന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത സംഭവം വരെ ഉണ്ടായി.നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിച്ച,സാമൂഹിക പ്രവര്‍ത്തകന്‍ ആയിട്ടും എനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ ആണ് ഇപ്പോഴും നടത്തുന്നത്.’‘ഇപ്പോള്‍ നടക്കുന്ന പ്രശ്‌നനങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് എന്റെ തീരുമാനം.ഞാന്‍ എന്റെ വക്കീല്‍ വിനീത് കുമാറുമായി സംസാരിച്ചിട്ടുണ്ട്.അദ്ദേഹം വളരെ പ്രഗത്ഭനായ ഒരു വക്കീല്‍ ആണ്.അദ്ദേഹമാണ് ആറ്റിങ്ങല്‍ കൊലപാതക കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്തത്.എന്റെ പേര് പലരുടെയും,പല വിഭാഗങ്ങളുടെയും ഒപ്പം ചേര്‍ത്തുവച്ചുകൊണ്ടാണ് ഇപ്പോള്‍ അപമാനിക്കുന്നത്.ഞാന്‍ അറിയാത്ത പല കാര്യങ്ങളും ചേര്‍ത്തുവച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ആളുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നിയമപരമായി മുന്‍പോട്ട് പോകാന്‍ ആണ് തീരുമാനം’,രജിത് കുമാര്‍ പറയുന്നു.