മരിക്കുന്നതിനു പത്ത് ദിവസം മുന്നേ നീ എന്റെ കുട്ടിയാണ് എന്നുപറഞ്ഞുകൊണ്ട് എന്നെ ഹഗ്ഗ് ചെയ്തു. ഞാനും തിരിച്ചു ചെയ്തു, രോഹിണി

മലയാള സിനിമയിലെ സൂപ്പർ ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. മെഗാതാരങ്ങൾ മലയാള സിനിമ അടക്കി ഭരിക്കാൻ തുടങ്ങുന്നതിനു മുൻപ് സിനിമയിൽ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമായിരുന്ന റഹ്മാൻ. മമ്മൂട്ടി , മോഹൻലാൽ എന്നിവരെ തന്റെ സിനിമയിലെ സഹതാരങ്ങൾ ആക്കുവാൻ വരെ ഇടക്കാലത്ത് റഹ്മാന് കഴിഞ്ഞിരുന്നു. റൊമാന്റിക് ഹീറോ ആയിരുന്നു റഹ്മാൻ. തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു രോഹിണി. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെ രസകരവുമായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. റഹ്മാനുമായുള്ള ​ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് രഘുവരനെയാണ്. സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ൽ ഇരുവരും വേർപിരിഞ്ഞു. അമിതമായ മദ്യപാനത്തെ തുടർന്ന് അന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് 2008 ൽ രഘുവരൻ മരിച്ചു.

നടൻ റഹ്മാനുമായി കേട്ട ഗോസിപ്പുകളെക്കുറിച്ചും രഘുവിന്റെ അവസാന നാളുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം, ജീവിതത്തിൽ ഏറ്റവും പശ്ചാത്താപം തോന്നിയ നിമിഷത്തെക്കുറിച്ചും രോഹിണി പറയുന്നുണ്ട്. മരിക്കുന്നതിന് ഒരു ഇരുപതു ദിവസം മുൻപേ മകൻ ഋഷിയെ ഡ്രോപ്പ് ചെയ്യാൻ ആയി രഘു വന്നു. വന്നപ്പോൾ ആകെ ഡൌൺ ആയിരുന്നു. ആ സമയം നീ എന്റെ കുട്ടിയാണ് എന്നുപറഞ്ഞുകൊണ്ട് എന്നെ അദ്ദേഹം ഹഗ്ഗ് ചെയ്തു. ഞാനും തിരിച്ചു ചെയ്തു. പക്ഷേ അപ്പോൾ കണ്ടപ്പോൾ എനിക്ക് ഒരുപാട് സുഖം ഇല്ലാത്ത പോലെ തോന്നി. എന്നാൽ എങ്ങിനെ ഉണ്ട് എന്ന് ഞാൻ ചോദിച്ചില്ല.

മുൻപ് എനിക്ക് എല്ലാ റിപ്പോർട്ടുകളും അറിയാമായിരുന്നു. പീരിയോഡിക്കൽ ചെക്കപ് ചെയ്യുമ്പോൾ എല്ലാ വിവരങ്ങളും എനിക്ക് അറിയാമായിരുന്നു. എന്നാൽ പിരിഞ്ഞതിന് ശേഷം എനിക്ക് അത് തിരക്കാൻ ആയില്ല. അത് ചോദിക്കിക്കേണ്ടിയിരുന്നു ഞാൻ. ചോദിച്ചിരുന്നെങ്കിൽ എന്തെങ്കിലും എനിക്ക് ചെയ്യാമായിരുന്നു. ഋഷി ഫോൺ ചെയ്യുമ്പോൾ ഒക്കെയും ഹൈദരാബാദ് ആണെന്ന് പറയുമായിരുന്നു. എന്നാൽ ആ സമയം അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു. പിന്നീട് ആണ് അത് അറിയുന്നത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. രോഹിണി പറയുന്നു.