ശബരിമല ശരണംവിളികളാല്‍ മുഖരിതം; ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

സന്നിധാനം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നതിന് പിന്നാലെ ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി.വൃശ്ചികം ഒന്നായ പുലര്‍ച്ചെ നാലിന് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാര്‍ നട തുറന്നതിന് പിന്നാലെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്. പതിനായിരത്തോളം ഭക്തരാണ് വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.

അതേസമയം, 41 ദിവസം നീളുന്ന മണ്ഡലകാലത്തെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനുള്ള പ്രത്യേക യോഗം ഇന്ന്  ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേരും. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍, കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അടക്കമുള്ളവര്‍ പങ്കെടുക്കും. ഇതിനായി ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ തിങ്കളാഴ്ച രാത്രി തന്നെ സന്നിധാനത്തെത്തി.

ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും.

സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍. പരമേശ്വരന്‍ നമ്ബൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്ബൂതിരിയെയും അവരോധിച്ചു.