സൂര്യ നായകനായി അഭിനയിത്ത് തിയറ്ററുകളിലേക്ക് എത്തിയ വാരണം ആയിരം എന്ന തമിഴ് സിനിമയിലൂടെയാണ് സമീറയ്ക്ക് തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയൊരു വിഭാഗം ആരാധകരെ ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും നടി മാറി നിന്നിരുന്നു. എന്നാൽ സിനിമ മേഖലയിലെ മോശം അനുഭവം തുറന്നു പറയുകയാണ് സമീറ റെഡ്ഢി . സിനിമയില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയം വനിതാ സിനിമാ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. ഒരുപാട് തവണ എനിക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും ദുരുദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുണ്ട്. സത്രീകള്‍ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസിലാക്കണം. സമൂഹത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും രണ്ട് തട്ടിലാണ് കാണുന്നത്. അത് സിനിമാ മേഖലയിലും പ്രതിഫലിക്കുന്നു എന്ന് മാത്രം. അത് മാറുമെന്നും തുല്യമായി പരിഗണിക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും സമീറ പറയുന്നു.
പ്രസവത്തോടെ അമിതമായി തടിവച്ച തന്നെ സ്ത്രീകള്‍ അടക്കം വേദനിപ്പിച്ചതിനെക്കുറിച്ചും ആ സമയത്ത് താന്‍ നേരിട്ട വിഷാദ രോഗത്തെക്കുറിച്ചുമാണ് സമീറയുടെ തുറന്നു പറച്ചില്‍. താരത്തിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ … ‘അത്യാവശ്യം നല്ല ഉയരമുള്ള നാല്‍പതുകളില്‍ എത്തിനില്‍ക്കുന്ന ബോഡിഷെയിമിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്ന വനിതയാണ് ഞാന്‍. എന്നാല്‍ ഞാനിങ്ങനെയാണെന്ന് അംഗീകരിക്കുന്നതിന് മുന്‍പ് തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടന്ന ഒരു കാലമുണ്ടായിരുന്നു. പ്രസവശേഷമുള്ള ഞാന്‍ ആ പഴയ ഞാനല്ല എന്ന തിരിച്ചറിവിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. ഗര്‍ഭവും പ്രസവവും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് എന്നോട് ആരും പറഞ്ഞുതന്നിരുന്നില്ല. ഞാനെപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത് സിനിമയിലും പരസ്യത്തിലുമൊക്കെ കാണുന്ന ആകാരവടിവുള്ള കൂള്‍ മോം ആകുമെന്നായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല.
എട്ടുമാസത്തോളം എനിക്ക് ബെഡ്റെസ്റ്റായിരുന്നു. സിസേറിയനിലൂടെയാണ് മകന്‍ ജനിച്ചത്. ഗര്‍ഭിണിയാകുന്ന സമയത്ത് 72 കിലോയായിരുന്നു എന്റെ ഭാരം. പ്രസവശേഷം അത് 105 കിലോയായി. തടി കൂടിയതോടൊപ്പം ഹോര്‍മോണുകളുടെ ബാലന്‍സും തെറ്റി. പ്രസവാനന്തര വിഷാദമെന്ന അവസ്ഥയാണ് എനിക്കെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. കയ്യിലൊരു ഓമനക്കുഞ്ഞ്, സുന്ദരമായൊരു വീട്, സ്നേഹസമ്ബന്നനായ ഭര്‍ത്താവ് എല്ലാം എനിക്കുണ്ട്. പക്ഷെ അപ്പോഴും ആരും എനിക്കുണ്ടാകാന്‍ സാധ്യതയുള്ള പ്രസവാനന്തര വിഷാദമെന്ന അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് അറിയാത്ത അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളോടിതു തുറന്നുപറയുന്നത്. സോഷ്യല്‍മീഡിയയും പരസ്യങ്ങളുമെല്ലാം സെക്സി അമ്മമാരെക്കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ അടുത്ത് കിടക്കുന്ന ഞാന്‍ പ്രസവിച്ച എന്റെ കുഞ്ഞാണെന്ന ഓര്‍മപോലും എനിക്ക് ഇല്ലാതെയായി.
എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചുകൊണ്ടേയിരുന്നു. പ്രസവശേഷം ഒരാഴ്ചയോളം എനിക്കെന്താണ് സംഭവിച്ചതെന്ന് വേര്‍തിരിച്ചെടുക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.വിഷാദത്തില്‍ നിന്നും കരകയറിയ ശേഷം എന്നെ കാത്തിരുന്നത് ബോഡിഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് കുത്തിനോവിച്ചത്. പുറത്തൊക്കെ പോകുമ്ബോള്‍ അവര്‍ എന്നോട് വന്ന് നിങ്ങള്‍ സമീറ റെഡ്ഢിയല്ലേ? നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? എങ്ങനെയാണ് ഇങ്ങനെയായതെന്ന് ചോദിക്കും? എന്റെ അറിവില്‍ പ്രസവശേഷം പഴയ ആകാരവടിവുള്ള ഒരു സ്ത്രീപോലുമില്ല. എന്നിട്ടാണ് സ്ത്രീകള്‍ എന്നെ ജഡ്ജ് ചെയ്തുകൊണ്ടിരുന്നത്.
ഞാനെന്റെ ശരീരത്തെ ഒരുപാട് വെറുത്തു. കണ്ണാടിയില്‍ എനിക്ക് എന്നെ കാണാന്‍ ഇഷ്ടമായിരുന്നില്ല. തടിവെച്ച എന്നെ കാണുമ്ബോള്‍ ഞാന്‍ കരയുമായിരുന്നു. പഴയ സമീറ എവിടെപ്പോയി എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. അതിനുള്ള കാരണം, എല്ലാവരും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് പഴയ സെക്സി സമീറ റെഡ്ഢിയെക്കുറിച്ച് മാത്രമാണ്. ഇപ്പോഴുള്ള എന്നെക്കുറിച്ച് ആരും സംസാരിച്ചില്ല. അത് എന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കി.ഒരു പ്രസവം കഴിഞ്ഞതോടെയാണ് എനിക്ക് തടി കൂടിയതെന്ന് സ്ത്രീകള്‍ പോലും മനസിലാക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു. സാരമില്ല സമീറ, എല്ലാം ശരിയാകും എന്ന് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്ലെന്ന് ഞാന്‍ ആഗ്രഹിച്ചു.
ഭര്‍ത്താവ് എന്റെ അടുത്ത് വരുന്നത് പോലും ഞാന്‍ വെറുത്തു. എന്നാല്‍ അപ്പോഴൊക്കെയും അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഭയമായിരുന്നു, ഞാന്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപോകുമോയെന്ന്. എന്നാല്‍ അപ്പോഴേക്കും പ്രസവാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവതിയായി.ഇംപെര്‍ഫക്ഷനാണ് എന്റെ പെര്‍ഫക്ഷനെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എന്റെ വയറിലുണ്ടായ പാടുകളെ രണ്ട് യുദ്ധങ്ങള്‍ക്ക് സമാനമായ മുറിപ്പാടുകളെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സ്ത്രീകള്‍ എന്ന് സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങുന്നുവോ, അന്ന് ജീവിതവിജയത്തിലേക്കുള്ള പടവുകള്‍ കയറാന്‍ തുടങ്ങും.’ താരം പങ്കുവച്ചു