‘കള്ളം മാത്രം പറഞ്ഞു സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെ പോലും അപമാനിക്കുന്നു’ ആർ വി ബാബുവിന്റെ കുറിപ്പ് വൈറൽ

കള്ളം മാത്രം പറഞ്ഞു സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെ പോലും അപമാനിക്കുന്നുവെന്ന് ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു. VHP യുടെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ ചിന്മയ മഠത്തിലെ സ്വാമിമാരോട് RSS മായി വേദി പങ്കിടരുത് എന്ന് ഒരു രേഖ എഴുതിത്തന്നിട്ടുണ്ട് എന്ന പെരും നുണയാണ് ഷിബു സ്വാമി തട്ടിവിട്ടിരിക്കുന്നത്. രേഖ കാണിക്കാൻ പറഞ്ഞപ്പോൾ ശങ്കരാടി ചെയ്തപോലെ കൈരേഖയല്ലാതെ ഇയാളുടെ കൈയ്യിൽ മറ്റൊന്നുമില്ല – ആർ വി ബാബു തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

ചിന്മയാ മിഷനിലെ അഖിലേന്ത്യ അദ്ധ്യഷൻ സംപൂജ്യ തേജോമയാനന്ദ സ്വാമിജി ഉൾപ്പെടെ മഠത്തിലെ ഒട്ടുമിക്ക സ്വാമിമാരും RSS മായി സഹകരിക്കുന്നവരാണ്. അവർ അവരുടെ ഗുരുവിന്റെ വാക്കുകൾ ധിക്കരിച്ചാണോ RSS പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നത്? എന്നാണു ആർ വി ബാബു ചോദിച്ചിരിക്കുന്നത്. ബാബുവിന്റെ പോസ്റ്റിനു താഴെ ഷിബു സ്വാമിക്കെതിരെയുള്ള കമന്റുകൾ നിറയുകയാണ്. ‘ഈ കമ്മി-ജിഹാദി സഖാവ് തീയിട്ടാനന്ത ഷിബു ആചാമി തന്റെ നുണക്കഥകൾക്ക് തെളിവുകളായി ഹാജരാക്കുന്നത് മുഴുവൻ പരേതന്മാരെയാണല്ലോ….?’എന്നാണു ഒരാൾ കുറിച്ചിരിക്കുന്നത്.

‘കാഷായ വസ്ത്രവും പുരാണേതിഹാസങ്ങളും ഗീതയും സ്വന്തം ഭൗതികനേട്ടങ്ങൾക്കും സുഖലോലുപ ലൗകിക ജീവിതത്തിനും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന വിഷയത്തിൽ ഇദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യവും മെയ് വഴക്കവുമുണ്ട്. സംഘപരിവാർ സഹയാത്രികനായ ഒരു യഥാർത്ഥ സന്യാസി ക്ക് ഇതിന് കഴിയില്ല’ എന്നാണു മറ്റൊരു കമന്റ്. ‘ഗുരുനിത്യചൈതന്യയുടെ ശിഷ്യനായിരുന്ന സന്ദീപാനന്ദ ഗിരി എങ്ങനെ ഈ രീതിയിൽ അധ:പതിച്ചു എന്നത് ഗവേഷണാർഹമായ ഒരു വിഷയം’.എന്നാണു ഒരാളുടെ കമന്റ്.

ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ.

കള്ളം പറയുന്നവൻ കാഷായം ഉപേക്ഷിക്കണം. ഒരുപാട് കള്ളങ്ങളിലാണ് ഇദ്ദേഹത്തിന്റെ ഉപജീവനം. ഒടുവിൽ പറഞ്ഞ കള്ളം 24 ന്യൂസിലെ ജനകീയ കോടതിയിലാണ്. VHP യുടെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ ചിന്മയ മഠത്തിലെ സ്വാമിമാരോട് RSS മായി വേദി പങ്കിടരുത് എന്ന് ഒരു രേഖ എഴുതിത്തന്നിട്ടുണ്ട് എന്ന പെരും നുണയാണ് ഈ മനുഷ്യൻ തട്ടിവിട്ടത്. രേഖ കാണിക്കാൻ പറഞ്ഞപ്പോൾ ശങ്കരാടി ചെയ്തപോലെ കൈരേഖയല്ലാതെ ഇയാളുടെ കൈയ്യിൽ മറ്റൊന്നുമില്ല. അത് കാണിക്കരുത് എന്ന് ചിന്മയാനന്ദ സ്വാമി പറഞ്ഞുവത്രെ !!! അവസാന ശ്വാസം വരെ RSS നെ സ്നേഹിച്ചിരുന്ന സ്വാമിയായിരുന്നു ചിന്മയാനന്ദജി. RSS കാർ വെള്ള വസ്ത്രം ധരിച്ച സന്യാസിമാരാണെന്നാണ് ചിന്മയാനന്ദ സ്വാമി പറഞ്ഞിരുന്നത്.

ചിന്മയ മിഷനിലെ കേരള ഘടകത്തിന്റെ ഇപ്പോഴത്തെ തലവൻ സംപൂജ്യ സ്വാമി വിവിക്താനന്ദയാണ്. തികഞ്ഞ അവിശ്വസനീയതോടെ തന്നെ ഞാൻ അദ്ദേഹത്തോട് ഈ രേഖയെ കുറിച്ച് ചോദിച്ചു. തികഞ്ഞ അസംബന്ധം, പെരും നുണ എന്നാണ് ആരാധ്യനായ വിവിക്താനന്ദ സ്വാമി പറഞ്ഞത്. ധൈര്യമായി എന്നെ ക്വാട്ട് ചെയ്തോളൂ എന്നും സ്വാമി എന്നോട് പറഞ്ഞു. ചിന്മയാ മിഷനിലെ അഖിലേന്ത്യ അദ്ധ്യഷൻ സംപൂജ്യ തേജോമയാനന്ദ സ്വാമിജി ഉൾപ്പെടെ മഠത്തിലെ ഒട്ടുമിക്ക സ്വാമിമാരും RSS മായി സഹകരിക്കുന്നവരാണ്. അവർ അവരുടെ ഗുരുവിന്റെ വാക്കുകൾ ധിക്കരിച്ചാണോ RSS പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നത്? കള്ളം പറഞ്ഞു കൊണ്ട് സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെത്തന്നെയുമാണ് അപമാനിക്കുന്നത്. സാന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താവാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ പറയുന്നില്ല. അഥവാ പറയാൻ കൊള്ളില്ല.