അച്ഛന് പിന്നാലെ അമ്മയും പോയി, വിശ്വസിക്കാനാവാത്ത വിയോഗം- ശാന്തി കൃഷ്ണ

നടി കെപിഎസി ലളിതയുടെ വിയോഗം ഇപ്പോഴും കേരളത്തിന് വിശ്വസിക്കാനാവുന്നില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചാണ് അതുല്യ കലാകാരി വിടപറഞ്ഞത്. തന്റെ പോലെ കഷ്ടപ്പെട്ട ആരും മലയാളസിനിമാലോകത്ത് ഉണ്ടാകില്ലെന്ന് കെപിഎസി ലളിത പറഞ്ഞിരുന്നു. ഇപ്പോളിതാ കെപിഎസി ലളിതയെക്കുറിച്ച് നടി ശാന്തികൃഷ്ണ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്

സിനിമയിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുവന്ന അച്ഛനും അമ്മയുമായാണ് ഭരതൻ സാറിനേയും ചേച്ചിയേയും കാണുന്നത്. അച്ഛന് പിന്നാലെയായി അമ്മയും പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇരുവരും എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാവുമെന്നുമായിരുന്നു ശാന്തി കൃഷ്ണ കുറിച്ചത്. ലളിത ചേച്ചിയുടെ ആത്മാവിന് ശാന്തിയെന്നും താരം കുറിച്ചിരുന്നു.

മലയാളികളുടെ പ്രിയ നായിക കെപിഎസി ലളിത ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. 74 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നടിയുടെ വിയോഗം അറിഞ്ഞ് ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടിൽ നിരവധി സിനിമ പ്രവർത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും എത്തി അന്ത്യോപചാരം അർപ്പിച്ചു.