സീരിയലിലെയും യഥാര്‍ഥത്തിലെയും ആദ്യ രാത്രിയും ഇങ്ങനെയാണ്, മനസ് തുറന്ന് ശരണ്യ ആനന്ദും കൃഷ്ണകുമാറും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയുടെ കഥയും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ചില താരങ്ങള്‍ മാറി വന്നെങ്കിലും വരുന്നവര്‍ എല്ലാം മികവുറ്റ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പരമ്പരയുടെ തുടക്കം മുതല്‍ സിദ്ധാര്‍ത്ഥായി എത്തുന്നത് നടന്‍ കൃഷ്ണ കുമാറാണ്. വേദിക എന്ന കഥാപാത്രം മൂന്ന് നടിമാര്‍ മാറി വന്നു. ഇപ്പോള്‍ ശരണ്യ ആനന്ദാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥും വേദികയും പരമ്പരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ശരണ്യ ആനന്ദും കൃഷ്ണകുമാറും യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് നടന്‍ ആനന്ദ് നാരായണന്‍.

‘സീരിയലിലെ വേദികയും യഥാര്‍ഥ ജീവിതത്തിലെ ശരണ്യയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ വളരെയധികം സംസാരിക്കുന്ന ആളും സെന്‍സിറ്റീവ് ആയിട്ടുള്ള ആളാണ്.-ശരണ്യ പറഞ്ഞു. കുടുംബവിളക്കില്‍ അഭിനയിക്കുന്നതിനിടെയാണ് ശരണ്യയുടെ വിവാഹം നടന്നത്. പരമ്പരയിലും വിവാഹം നടന്നു. അപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെയും സീരിയലിലും ഫസ്റ്റ് നൈറ്റ് എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ചും ആനന്ദ് ചോദിച്ചിരുന്നു. ‘ഇങ്ങനെ ഒക്കെ കേട്ടപ്പോഴെക്കും എനിക്ക് ടെന്‍ഷന്‍ ആവുന്നു’ എന്ന് ശരണ്യ തമാശരൂപേണ പറയുന്നു.

പക്ഷേ സീരിയലില്‍ സിദ്ധാര്‍ഥിന്റെ വീട്ടിലേക്ക് കയറ്റാത്തതിന്റെ ടെന്‍ഷനിലായിരുന്നെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അങ്ങനൊരു ആദ്യരാത്രി സീനൊന്നും ചിത്രീകരിച്ചിരുന്നില്ല. കെകെ യുടെ ഫസ്റ്റ് നൈറ്റ് എനിക്ക് അറിയില്ല. പക്ഷേ സിദ്ധുവിന്റെ ഫസ്റ്റ് നൈറ്റ് കുളമായിരുന്നെന്ന് അറിയാം. തന്റെ റിയല്‍ ലൈഫിലെ ഫസ്റ്റ് നൈറ്റിന് പോയത് ബോള്‍ഗാട്ടിയിലുള്ള ഹയാത്തിലേക്ക് ആയിരുന്നതായി ശരണ്യ പറയുന്നു.

കൃഷ്ണ കുമാര്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവവും നടന്‍ പറഞ്ഞു. ഒരു കുടുംബം വന്ന് തന്നെ പരിചയപ്പെട്ടു. അതിലൊരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. അവരെന്നെ കണ്ടപ്പോള്‍ മാറി നിന്നു. പിന്നെ ഇവനെ വിശ്വസിക്കരുത്. അത്രയും നല്ല ഭാര്യ ഉണ്ടായിട്ടും മറ്റവളുടെ കൂടെ പോയതാണെന്ന് പറഞ്ഞു. എന്നിട്ട് എന്റെ ഭാര്യയുടെ അടുത്ത് വന്നിട്ടും നീ ഇവനെ വിശ്വസിക്കരുത്. നിന്നെയും ചതിക്കുമെന്ന് പറഞ്ഞിട്ട് പോയി. സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് ശരണ്യയും പറയുന്നത്.

വിവാഹം കഴിഞ്ഞ് ആദ്യത്തെ ഓണമായിരുന്നു. ഭര്‍ത്താവിനെയും സഹോദരിയെയും കൂട്ടി പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയി. അവിടെ ചെന്നത് മുതല്‍ ഒരു ഫാമിലി ഞങ്ങളെ നോക്കുന്നുണ്ട്. ഞാന്‍ തന്നെയാണോ വേദിക എന്നറിയാന്‍ അവര്‍ വന്ന് ചോദിച്ചു. അതിലൊരു അമ്മ വന്നിട്ട് സിദ്ധാര്‍ഥ് എന്ത്യേ എന്ന് ചോദിച്ചു. ഞാന്‍ ഏത് സിദ്ധാര്‍ഥെന്ന് ചോദിച്ചതിന് പിന്നാലെ ഇതാണ് എന്റെ ഭര്‍ത്താവെന്ന് പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്തു. ഓ ഇപ്പോള്‍ അതിനെ വിട്ടിട്ട് ഇതിനെ ആയോ? ഇത്രയും നല്ല പയ്യന്‍ ഉണ്ടായിരുന്നിട്ടാണോ ആ സിദ്ധാര്‍ഥിനെ പോയി പിടിച്ചതെന്ന് ഒക്കെ ആയിരുന്നു അവര്‍ ചോദിച്ചതെന്ന് ശരണ്യ പറയുന്നു.