ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത് കണ്ടെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ . ശാശ്വതികാനന്ദ സ്വാമിയേ മയക്ക് മരുന്ന് നല്കി പുഴയിലേക്ക് ഇറക്കി, പുഴയിലെ വെള്ളത്തിൽ വെയ്ച്ച് എയർ ഗൺ കൊണ്ട് രണ്ട് പേർ ചേർന്ന് ഇടത് ചെവിക്ക് മുകളിൽ തലക്ക് വെടിവയ്ച്ച് കൊലപ്പെടുത്തി, നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തി നാരായണ വേൽഡ് കൗൺസിൽ ചെയർമാൻ എസ്.സുവർണ്ണകുമാർ.

2002ൽ പെരിയാർ നദിയിൽ മരിച്ച് കിടന്നപ്പോൾ തലയിൽ തലയിൽ ഒരു സെന്റീമീറ്റർ വലിപ്പത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നു.വയർ ഭാഗം പോസ്റ്റ്മോർട്ടത്തിൽ തുറന്ന് പരിശോധിച്ചപ്പോൾ തല തുറന്ന് അന്ന് പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. അന്ന് മുതൽ ഇന്നുവരെ കാരണം കണ്ടെത്താൻ ആകാത്ത ശാശ്വതീകാനന്ദയുടെ മരണത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ വീണ്ടും കേസ് പുനരന്വേഷിക്കാൻ കാരണമാകും.

കൃത്യത്തിനു പിന്നിൽ ചില പൊലീസുകാരും, സന്യാസിമാരും ഉണ്ട്. മയക്കുമരുന്ന് നല്കി വെള്ളത്തിൽവെച്ച് മോഹാലസ്യപ്പെട്ട ഒഴുകിവന്ന സ്വമിയെ എയർ പിസ്റ്റൾവെച്ച് കൊലപ്പെടുത്തി. വെള്ളം കുടിച്ചിട്ടില്ലാ മരണമെന്ന് അന്ന് സ്ഥരീകരിച്ചു. കൃത്യം ചെയ്ത രണ്ടുപേർക്കും ആവശ്യമായ കാശ് നല്കി. അവർ രക്ഷപ്പെട്ടു.