എസ്.ഡി.പി.ഐക്കാർ പരസ്പരം വെട്ടി,5പേർക്ക് പരിക്ക്

കണ്ണൂർ ഇരിട്ടിക്കടുത്ത് പുന്നാട് എസ് ഡി പി ഐ പ്രവർത്തകർ പരസ്പരം വെട്ടി. 5പേർക്ക് പരിക്ക്.അക്രമത്തിൽ പരിക്കേറ്റ പുന്നാട് സ്വദേശികളായ അൻസാർ (26 ) , മഷ്ഹൂദ് (24), നജീബ് (22), റഫീക്ക് (26), ആഷിക്ക് (24) എന്നിവരെയാണ് മ കണ്ണൂർ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാൾക്ക് തലക്കും കാലിനും സാരമായ പരിക്കുണ്ട്. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണന്നും പിഎഫ്ഐ നിരോധിച്ച ശേഷം പാർട്ടിയിൽ സജീവമാകാത്തതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്നും മാരകായുധങ്ങളുമായി എത്തിയാണ് അക്രമിച്ചതെന്നും ആശുപത്രിയിലുള്ളവർ പോലിസിന് മൊഴി നൽകി.

പാർട്ടി പ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിന്നതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും ആശുപത്രിയിലുള്ളവർ ആരോപിച്ചു.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം എസ്.ഡി.പി.ഐയിൽ സജീവമാകാൻ ചിലർ നടത്തിയ നീക്കം ആക്രമത്തിൽ കലാശിക്കുകയായിരുന്നു അത്രേ.തങ്ങളേ നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ലെന്നും ഇനി താല്പര്യം ഇല്ലെന്നും അറിയിച്ചിരുന്നു. തുടർന്ന് തങ്ങളേ ആക്രമിച്ചു എന്നാണ്‌ പരികേറ്റവർ പറയുന്നത്. തുടർന്ന് പോപ്പുലർ ഫ്രണ്ടിന്റെ പഴയ ആളുകൾ എന്ന് പറയുന്നവർ കൊടുവാളും മറ്റുമായി ആക്രമിക്കുകയായിരുന്നു അത്രേ.

അതേസമയം അക്രമത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് എസ് ഡി പി ഐ പുന്നാട് ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.അക്രമവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലിസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന നാലുപേർ ഉൾപ്പെടെ പത്തുപേർക്കെതിരെയാണ് കേസ് .ഗുരുതരമായി രിക്കേറ്റ ശ്ഡ്പ്പീ പ്രവർത്തകനെ കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.