മുസ്ലീംലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക; പരിഹസിച്ച് കെടി ജലീല്‍

ലീഗിനെ പരിഹസിച്ച് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മതിയായ വിലയ്ക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക. നേതാക്കള്‍ സമ്പന്നതിയില്‍ കഴിയുമ്പോള്‍ പാര്‍ട്ടി പട്ടിണിയിലാണെന്നും കെടി ജലീല്‍ പരിഹസിക്കുന്നു. ഇന്നലെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു തുടര്‍ന്ന് അദ്ദേഹം രാജി വെക്കുമെന്ന് പറയുകയും ചെയ്തു ഇതാണ് ഇപ്പോള്‍ കെടി ജലീലിന്റെ പരിഹാസത്തിന് കാരണം.

ലിഗീന്റെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ചാനലുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന നേതാക്കളാണ് ഇപ്പോള്‍ ലീഗില്‍ ഉള്ളത്. കൈക്കൂലി വാങ്ങിയതിന് സ്വന്തം നേതാക്കളെ കുറിച്ച് തന്നെ ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെന്നും. ഇ.ഡി അവരുടെ സ്വത്ത് കണ്ട് കെട്ടിയെന്നും കള്ളപ്പണ വെളുപ്പിക്കല്‍ കേന്ദ്രമായി പാര്‍ട്ടീ പത്ര ഓഫീസ് മറിയെന്നും കെടി ജലീല്‍ കുറ്റപ്പെടുത്തി.

വിവിധ ബാങ്കുകളില്‍ ലീഗ് കമ്മിറ്റികളുടെ പേരില്‍ ലക്ഷങ്ങളാണ് കുമിഞ്ഞ് കൂടുന്നത്. യൂത്ത് ലൂഗ് നേതാക്കള്‍ ഹെലികോപ്റ്ററില്‍ കറങ്ങിനടക്കുകയാണെന്നും. മൂത്തന്‍മാരും യൂത്തന്‍മാരും അടിച്ച് പൊളിക്കുമ്പോള്‍ കുട്ടികളായിട്ട് എന്തിന് ഖാഇദെമില്ലത്തിന്റെ വഴിയേ സഞ്ചരിക്കണം? അവരും ഉത്തരേന്ത്യയിലെ കുട്ടികള്‍ക്കായി സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. ധനസമാഹരണം നടത്തുന്നു.

ശേഖരിച്ച സംഖ്യയെ കുറിച്ച് മൗനം പാലിക്കുന്നു. പിരിക്കലും മുക്കലും ലീഗില്‍ തുടര്‍ക്കഥയാകുന്നു. എം.എസ്.എഫില്‍ വിശ്വാസമര്‍പ്പിച്ച കുട്ടികളുടെ ഡാറ്റകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി പണം പറ്റിയെന്ന് എം.എസ്.എഫിലെ തന്നെ നേതാക്കള്‍ ആരോപിക്കുന്നു. ഹരിത പെണ്‍കുട്ടികളെ അപമാനിക്കുന്നു. ചോദ്യം ചെയ്തവരെ പടിയടച്ച് പിണ്ഡം വെക്കുന്നും കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.