ഹിമാചൽപ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴ് മരണം, രണ്ട് വീടുകൾ ഒഴുകിപ്പോയി

ന്യൂഡല്‍ഹി. മേഘവിസ്‌ഫോടനത്തില്‍ ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയില്‍ ഏഴ് മരണം. ശക്തമായ മഴയില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകുപ്പോയതായിട്ടാണ് വിവരം. അപകടത്തില്‍ നിന്നും ആറ് പേരെ രക്ഷപ്പെടുത്തി. മേഘവിസ്‌ഫോടത്തില്‍ ഏഴ് പേര്‍ മരിച്ചതില്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അനുശോചനം അറിയിച്ചു.

ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച എല്ലാ ജില്ലകിളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാ്ച അവധി പ്രഖ്യാപിച്ചു. മഴശക്തമാകുന്നതിനാല്‍ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.