ഗർഭിണിയായത് ഒരു അനുഭവമാണ്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല- ശാലു കുര്യൻ

ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ വില്ലത്തിയായി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. ഒരു വില്ലത്തിയെ ജനങ്ങൾ ഇത്രത്തോളം സ്‌നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്. ശാലു കുര്യൻ ഇപ്പോൽ ഭർത്താവ് മെൽവിനൊപ്പം മുംബൈയിൽ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. മൂന്ന് വർഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ പിആർ മാനേജരാണ് മെൽവിൻ. സീരിയലിൽ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. റോമൻസ് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തിരുന്നു ശാലുവും. ശാലു അഭിനയിച്ച കാളിംഗ് ബെലിൽ സീനുകൾ ഒരുപാട് വിമർശനങ്ങൾക്ക് താരത്തെ ഇടയാക്കിയിരുന്നു.

അടുത്തിടെയാണ് ശാലു ഒരു അമ്മ ആയത്. ക്രിസ്തുമസ് ദിനത്തിലാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇപ്പോളിതാ ​ഗർഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും തുറന്നുപറയുകയാണ് ശാലു, വാക്കുകൾ, ഗർഭിണിയായത് ഒരു അനുഭവമാണ്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു ദൈവീകാനുഭവമാണ്. കൊറോണ കാലം ആയതിനാൽ നല്ല വിശ്രമവും ഭക്ഷണവും ലഭിച്ചു. പ്രസവശേഷം ഒരാഴ്ച അരിഷ്ടം കുടിച്ചു എന്നല്ലാതെ മറ്റൊരു ചികിത്സയും എടുത്തില്ല. മകന്റെ പേര് അലിസ്റ്റർ മെൽവിൻ എന്നാണ്. പോരാളി എന്നാണ് പേരിന്റെ അർഥം. എന്റെ ചുറ്റിലുള്ള എല്ലാവരും പറഞ്ഞിരുന്നത് ഇത് പെൺകുട്ടി ആയിരിക്കുമെന്നാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്കും തോന്നി.

ഡെലിവറി സമയത്ത് കൊറോണ ആയത് കൊണ്ട് ഭർത്താവിനെ അകത്തേക്ക് കയറ്റിയില്ല. അല്ലെങ്കിൽ അതിനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ ലാസ്റ്റ് ആയപ്പോൾ സിസേറിയനായി. രണ്ടാമത് കുഞ്ഞിനെ നോക്കുന്നുണ്ടോ എന്നൊരാളുടെ ചോദ്യത്തിന് ചിരിച്ച് കൊണ്ടാണ് ശാലു മറുപടി കൊടുത്തത്. എന്റെ കുഞ്ഞിന് ഇന്ന് ആറ് മാസം ആയതേ ഉള്ളു. അതുകൊണ്ട് ഉടനെ ഒന്നുമില്ല.

ഡെലിവറി സമയത്ത് 90 കിലോ ആയിരുന്നു. ശരിക്കും എനിക്ക് 60 കിലോ മതി. സ്വഭാവികമായും പ്രസവ സമയത്ത് എല്ലാവർക്കും കൂടുന്നത് പോലെ എനിക്കും കൂടി. തൊണ്ണൂറ് കിലോ വരെ എത്തി. പ്രസവശേഷം അത് 80 ആയി. കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് ആ സമയത്തൊന്നും നമുക്ക് ഡയറ്റ് നോക്കാൻ പറ്റില്ല. മൂന്നാലഞ്ച് മാസത്തിന് ശേഷമാണ് ഡയറ്റ് തുടങ്ങിയത്. അതിന് മുൻപ് ഒരു പത്ത് വർഷത്തോളം ഓവർ വെയിറ്റുമായി നടന്ന് ബോഡി ഷെയിമിങ്ങ് വരെ കിട്ടിയിട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ അതൊന്നും ഞാൻ ചെവിയിലേട്ട് കേറ്റിയിട്ടില്ല.