യുവതികളേ ശബരിമലയിൽ കൊണ്ടുവന്ന സൂത്രധാരൻ ഷംസീർ, കൂട്ടാളി എം വി ​ഗോവിന്ദൻ-ശോഭാ സുരേന്ദ്രൻ

ശബരിമല യുവതീ പ്രവേശനത്തിൽ ഞടുക്കുന്ന വെളിപ്പെടുത്തൽ. എ എൻ ഷംസീർ ആയിരുന്നു ശബരിമലയിൽ യുവതികളേ എത്തിച്ച് ആചാരം നശിപ്പിച്ച സൂത്ര ധാരൻ എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഞടുക്കുന്ന വെളിപ്പെടുത്തലാണ്‌ വന്നിരിക്കുന്നത്. ‘മിത്ത്’ പരാമർശത്തിൽ പ്രതികരണവുമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രൻ കടുത്ത് ആരോപണം ഉന്നയിച്ചത്. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാൻ കണ്ണൂരിലെ തലശ്ശേരിയിൽ നടന്ന ആദ്യ യോഗത്തിൽ പങ്കെടുത്തയാളാണ് ഷംസീർ. എം.വി.ഗോവിന്ദനും ഷംസീറും ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തതെന്നും, അതുകൊണ്ടാണ് ഗോവിന്ദൻ മാപ്പു പറയില്ലെന്ന് ഉറപ്പിച്ച്പ പറഞ്ഞതെന്നും ശോഭ കൂട്ടിച്ചേർത്തു.

‘‘നിങ്ങൾ മാപ്പു പറയേണ്ട. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികൾ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇവിടുത്തെ ഹിന്ദുവിശ്വാസികൾ മുന്നോട്ടുവന്നാൽ എന്താകും സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറയണം. അങ്ങനെ ഞങ്ങൾ പഠിപ്പിച്ചില്ലേ. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തിയപ്പോൾ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകൾ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ല. ഇനി അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തെ നയിക്കരുത്.’’– ശോഭാ സുരേന്ദ്രൻ പറഞ്ഞു.

‘‘ദൈവീകമായ ആരാധനയെ കുറിച്ച് പറഞ്ഞല്ല കുട്ടികളെ ശാസ്ത്രം പഠിപ്പിക്കേണ്ടത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വരെ അവരുടെ പരീക്ഷണങ്ങൾക്കു മുൻപു ഗണപതി ഹോമം നടത്തുകയും തേങ്ങ ഉടയ്ക്കുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം ചന്ദ്രയാൻ വിക്ഷേപിക്കാൻ പോയ ശാസ്ത്രജ്ഞരേക്കാൾ പ്രൗ‍ഢിയോ ശാസ്ത്രത്തെക്കുറിച്ച് അവബോധമോ ഷംസീറിന് ഇല്ലല്ലോ.’’– ശോഭാ സുരേന്ദ്ര ചോദിച്ചു.