സർക്കാർ വരുത്തിയ കുടിശ്ശികയിൽ കുരുങ്ങി രോ​ഗികൾ, മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം, നല്കാനുള്ളത് 8 മാസത്തെ കുടിശ്ശിക

കോഴിക്കോട്: മരുന്ന കമ്പനികൾക്ക് സർക്കാർ നല്കാനുള്ളത് 8 മാസത്തെ കുടിശ്ശികപ്പണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി അടച്ചിടേണ്ട അവസ്ഥ. മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാൻസർ രോഗികളടക്കം ദുരിതത്തിൽ. പ്രധാന കവാടത്തിന് മുന്നിലെ ഫാർമസി അടച്ചു.

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 8 മാസത്തെ കുടിശ്ശികയാണ് . ഇത് നൽകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ 10-ാം തീയതിയോടെയാണ് മരുന്ന് വിതരണക്കാർ ഫാർമസിലേക്കുള്ള മരുന്ന് വിതരണം നിർത്തി വച്ചത്. കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനിക്കാർ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തിനെ തുടർന്ന് കാൻസർ രോഗികൾക്കടമുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് മരുന്ന് കമ്പനികൾ നിർത്തി വയ്‌ക്കുകയായിരുന്നു.

ഇതോടെ കാൻസർ രോഗികളും ഡയാലിസിസ് രോഗികളും ദുരിതത്തിലായിരിക്കുകയാണ്. 8,000 രൂപയ്‌ക്ക് വാങ്ങിയിരുന്ന മരുന്നുകൾ ഇപ്പോൾ 30,000 രൂപയ്‌ക്ക് പുറത്ത് നിന്നും വാങ്ങിയ ഗതികേടിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾ.