തിരുപ്പതിയിൽ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

തിരുപ്പതി : തീർത്ഥാടനത്തിന് തിരുപ്പതിയിൽ എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം.പൊലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. പുലിയുടെ ആക്രമണത്തിന് ഇരയായ കുട്ടിയെ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു.

അതേസമയം പാലക്കാട് പുലിയെ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ശക്തമാക്കി. പുലിയെ കൊന്നതാണെന്നാണ് സംശയം. പുലിയെ അടിച്ചുകൊന്നതാണെന്നാണ് സംശയിക്കുന്നത്. പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കിഴക്കഞ്ചേരി മംഗലംഡാം ഓടംതോടത്തെ ജനവാസ മേഖലയിലാണ്.

ചത്ത രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള പുലിയുടെ ശരീരത്തില്‍ മര്‍ദനമേറ്റപാടുകളുണ്ട്. പുലിയുടെ കാലിനേറ്റ മുറിവും അടിയേറ്റുണ്ടായതാമെന്നാണ് നിഗമനം. നെഞ്ചിലും അടിയേറ്റപാടുണ്ട്. ബലമുള്ള കമ്പോ ഇരുമ്പുവടിയോ ഉപയോഗിച്ച് അടിച്ചിരിക്കാം എന്നാണ് നിഗമനം.