പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം എന്നെ വിവാഹം ചെയ്യുന്നത്, സോമനെ കുറിച്ച് ഭാര്യ

മലയാളത്തിലെ അനശ്വര നടന്മാരില്‍ ഒരാളാണ് സോമന്‍. തനിക്ക് ലഭിക്കുന്ന ഏത് റോളും അനായാസമായി തിരശീലയില്‍ അദ്ദേഹം എത്തിച്ചിട്ടുണ്ട്. വില്ലനായും നായകനായും ഹാസ്യതാരമായും സ്വഭാവ നടനുമായി ഒക്കെ സോമന്‍ തിളങ്ങി നിന്നിരുന്നു. ലേലം എന്ന ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന ശക്തമായ കഥാപാത്രമാണ് അദ്ദേഹം അവസാനമായി അവതരിപ്പിച്ചത്. ഇപ്പോള്‍ സോമനുമായുള്ള ജീവിതം തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാര്യ സുജാത.

ഭാര്യ സുജാത സോമനെ കുറിച്ച് പറഞ്ഞതിങ്ങനെ, ‘നല്ലൊരു നടന്‍ എന്നപോലെത്തന്നെ അദ്ദേഹം വളരെ നല്ലൊരു ഭര്‍ത്താവും ഒരു അച്ഛനും ആയിരുന്നു. വളരെയധികം സ്‌നേഹമായിരുന്നു അദ്ദേഹത്തിന് എന്നോട്. മുഖം കറുത്ത് ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല.. എന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചത് കൊണ്ട് അദ്ദേഹം എന്നെ ഒരു കൊച്ച് കുട്ടിയെപോലെയാണ് നോക്കിയിരുന്നത്. എന്റെ ജീവിതത്തില്‍ എനിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു. ഒരു കാര്യത്തിനും അദ്ദേഹം എന്നോട് നോ എന്ന പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും എന്നോട് ആരും നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അദ്ദേഹം എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോഴാണ് എന്നെ വിവാഹം കഴിക്കുന്നത്.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ് ആയിരുന്നു. എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ മിക്ക സിനിമയുടെ സെറ്റിലും എന്നെയും കൊണ്ടുപോകുമായിരുന്നു. അന്നത്തെ മിക്ക താരങ്ങളുമായി എനിക്കും നല്ല സൗഹൃദം ഉണ്ടായിരുന്നു. മധു, ജനാര്‍ദ്ദനന്‍ അവരെയൊക്കെ ഞാന്‍ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടന്‍ ഈ വഴിപോകുമ്പോള്‍ തീര്‍ച്ചയായും ഇവിടെ കയറും. പിന്നെ ജനാര്‍ധനെയും ഇടക്കൊക്കെ കാണാറുണ്ട്.

ഭാര്യയെ പോലെത്തന്നെ മക്കള്‍ക്കും അച്ഛനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. മകള്‍ സിന്ധു, മകന്‍ സജി ഞങ്ങള്‍ക്ക് അച്ഛനെ കുറിച്ച് വളരെ നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളു. വളരെ സ്‌നേഹ നിധിയായ അച്ഛനായിരുന്നു, മിക്കപ്പോഴും ഞങ്ങള്‍ക്ക് ആഹാരം വാരിയായിരുന്നു അച്ഛന്‍ തരുന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്റെ സിനിമകളെ പറ്റിയൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല’- മക്കളും സോമനെ കുറിച്ച് പറഞ്ഞു.