ബിപിൻ റാവത്ത് ആർ എസ് എസ് ഫാസിസ്റ്റ്, മരണത്തിൽ ഒന്നും ഇല്ലാതാവില്ല, അള്ളാഹുവിന്റെ ശിക്ഷ

രാജ്യമാകെ ഇന്ത്യൻ സൈന്യത്തിനുണ്ടായ വലിയ നഷ്ടത്തിൽ കേഴുമ്പോൾ അത് ആഘോഷിക്കുന്നവർ കേരളത്തിൽ ഏറുകയാണ്‌. ഇപ്പോൾ പുറത്ത് വരുന്നത് ശ്രീജ നെയ്യാറ്റിൻ കര എന്ന യുവതിയുടെ പരസ്യമായ പോസ്റ്റാണ്‌. ബിപിൻ റാവത്ത് ആർ എസ് എസിന്റെ ഏറാൻ മൂളി ആയിരുന്നു എന്നും ഫാസിസ്റ്റ് ആയിരുന്നു എന്നും മരണത്തിൽ ഒന്നും ഇല്ലാതാവില്ല എന്നും നികൃഷ്ടമായ പോസ്റ്റ് ഇട്ടിരിക്കുകയാണ്‌ ഈ സ്ത്രീ. ജനറൽ വിപിൻ റാവത്തിനെ അപമാനിച്ച ശ്രീജാ നെയിറ്റിൻകര എന്ന രാജ്യദോഹിയുടെ പോസ്റ്റിൽ കേസെടുക്കാൻ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്‌ ആന്റി ടെററിസം സൈബർ വിങ്ങ് ഇന്ത്യ.രാജ്യം കേഴുമ്പോൾ പൊട്ടിചിരിക്കുന്ന പാഴ് ജന്മങ്ങൾ കേരളത്തിൽ മാത്രമേ ഉള്ളു. മന്ത്രി വീണാ ജോർജിനെ അപമാനം ഉണ്ടാക്കി എന്നാരോപിച്ച് മാധ്യമ പ്രവർത്തകനെ പിടിച്ച് ജയിലിൽ ഇടുന്ന പിണറായി ഇതൊന്നും കാണുന്നില്ല. ജനറൽ വിപിൻ റാവത്തിനെ അപമാനിച്ച ശ്രീജാ നെയിറ്റിൻകര എന്ന രാജ്യദോഹിയുടെ സാമ്പത്തിക സ്രോതസ്സുകൾ,ശത്രുരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എല്ലാം അന്വേഷണവിധേയമാക്കാൻ കേന്ദ്ര ഏജൻസികൾ നടപടി തുടങ്ങി.ശത്രുരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എല്ലാം അന്വേഷണവിധേയമാക്കും

ശ്രീജാ നെയിറ്റിൻകരയുടെ പോസ്റ്റ് ഇങ്ങിനെ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരിച്ചു …നിഷ്കളങ്കമായ ഒരു ആദരാഞ്ജലിക്ക്‌ യോഗ്യനായ ഒരാളാണ് ബിപിൻ റാവത്ത് എന്ന നിലപാട് ഇല്ലാത്തത് കൊണ്ട് ചിലതിവിടെ കുറിച്ചിടാൻ ആഗ്രഹിക്കുന്നു …
ബിപിൻ റാവത്ത് ഒരു ഫാസിസ്റ്റ് ആയിരുന്നു അഥവാ ഫാസിസ്റ്റ് ഭരണകാലത്ത് സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാൻ മുന്നിൽ നിന്ന കർമ്മോത്സുകനായ സൈനിക മേധാവി ..എന്തുകൊണ്ടാണ് ഫാസിസ്റ്റ് ഭരണകൂടം റാവത്തിനെ സംയുക്ത സൈനിക മേധാവിയാക്കി അവരോധിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഭരണകൂടത്തിന്റെ ഓരോ ഫാസിസ്റ്റ് തേർ വാഴ്ചയിലും ഭരണകൂടത്തിനൊപ്പം നിന്ന റാവത്ത് … അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പൗരത്വ പ്രക്ഷോഭത്തിലെ റാവത്തിന്റെ ഫാസിസ്റ്റ് അനുകൂല പരസ്യ നിലപാട് ..സൈന്യത്തെ രാഷ്ട്രീയ ആയുധമാക്കുന്ന ആർ എസ് എസ് വാഴ്ചയ്ക്ക് റാൻ മൂളിക്കൊടുത്ത റാവത്ത് ഒരു ആകാശ ദുരന്തത്തിൽ മരിക്കുമ്പോൾ ആ വ്യക്തി ചെയ്ത പ്രവൃത്തികൾ അഥവാ ചരിത്രം എങ്ങനെയാണ്‌ തമസ്കരിക്കപ്പെടുക?ഫാസിസം സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ അതിന് എല്ലാവിധ നേതൃത്വവും നൽകിയ റാവത് മരണത്തോടെ എങ്ങനെയാണ്‌ വിചാരണകൾക്കതീതനാകുന്നത്? സ്വന്തം പൗര സമൂഹത്തെ വംശഹത്യ ചെയ്യാൻ സൈന്യത്തെ ഉപയോഗിക്കുന്ന ഭരണകൂടം… ആ സൈന്യത്തിന്റെ മേധാവി മരിക്കുമ്പോൾ എങ്ങനെയാണ് നീതിബോധമുള്ള മനുഷ്യർ കണ്ണുമടച്ച് ആദരാഞ്ജലി പറയുന്നത് …?പൊതുസമൂഹം മുഴുവനും അയാളെ പാടി പുകഴ്ത്തണം എന്ന ഫാസിസ്റ്റ് തിട്ടൂരം നിങ്ങൾ കയ്യിൽ വച്ചേക്കുക .. മരണം ഫാസിസ്റ്റുകളുടെ ചരിത്രത്തെ മായ്ച്ചു കളയുന്ന അത്ഭുത പ്രതിഭാസമല്ല … ജീവിച്ചിരുന്നപ്പോൾ അയാൾ വ്യവഹരിച്ച ഇടങ്ങളിൽ അനീതി കൊടികുത്തി വാണിരുന്നു ആ അനീതിയുടെഇരകൾ നിരപരാധികളായ മനുഷ്യരായിരുന്നു …മരണം ചരിത്ര സത്യത്തിന്റെ പ്രഭയെ കെടുത്തിക്കളയുമെന്ന് നിങ്ങൾ കരുതരുത് …ഒരു ഫാസിസ്റ്റിനേയും കാലം വിചാരണ ചെയ്യാതെ വിട്ട ചരിത്രമില്ലീ ഭൂമിയിൽ ….

സൈനീക മേധാവികളുടെ മരണത്തിൽ ആഹ്ളാദിക്കുന്ന ഈരാറ്റുപേട്ടയിലെ എസ് ഡി പി ഐക്കാരും ഉണ്ട്. അള്ളാഹുവിന്റെ ശിക്ഷ തുടങ്ങി എന്നാണ്‌ ഇതുമായി ബന്ധപ്പെട്ട് അനസ് മുഹമദ്ദ് എന്ന എദ് ഡി പി ഐക്കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഈ രാജ്യ ദ്രോഹി ഈരാറ്റു് പേട്ടയിലെ എസ് ഡി പി ഐക്കാരൻ എങ്കിലും ഇയാൾ ഇപ്പോൾ സൗദിയിലെ റിയാദിൽ ആണു് ജോലി ചെയ്യുന്നതു്.

ഇന്ത്യൻ സൈനീക മേധാവിയുടെ കോപ്റ്റർ അപകത്തിൽപ്പെട്ടു് കത്തിയമർന്നു് എന്ന പോസ്റ്റിന്റെ അടിയിൽ അള്ളാഹുവിന്റെ ശിക്ഷ തുടങ്ങി എന്ന് ഇയാൾ സൗദിയിൽ ഇരുന്നാണ്‌ എഴുതുന്നത്. ഇന്ത്യയെ ഉപദ്രവിക്കാനും കലാപം ഉണ്ടാക്കാനും ഇസ്ളാമിക രാജ്യമായ സൗദിയിലെ വളക്കൂറുള്ള മണ്ണ്‌ ഭീകരവാദികൾ ഉപയോഗിക്കുകയാണ്‌. ഇതുപോലെ ഉള്ള അനസ് മുഹമദ്മാർ ഒന്നോർക്കണം..സൗദി നരേന്ദ്ര മോദിയുമായി ഏറ്റവും അടുപൊപ്പം ഉള്ള രാജ്യമാണ്‌. മോദി ഒന്നു വിളിച്ച് പറഞ്ഞാൽ ഭീകരനായി മുദ്ര കുത്തി ഈ എസ് ഡി പി ഐക്കാരൻ സൗദി ജയിലിൽ ആകും. ഭീകര വാദികൾക്ക് സൗദി നല്കുന്ന ശിക്ഷ തല വെട്ടി കളയുകയോ വെടിവയ്ച്ച് കൊല്ലുകയോ ആയിരിക്കും എന്നും മനസിലാക്കുക