ഭാസിയേട്ടനും താനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി, ശ്രീലത പറയുന്നു

നടന്‍ അടൂര്‍ ഭാസിയെയും തന്നെയും ചേര്‍ത്ത് പ്രചരിച്ചിരുന്ന ഗോസിപ്പുകളെ കുറിച്ച പറയുകയാണ് നടി ശ്രീലത നമ്പൂതിരി. തങ്ങള്‍ നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹിതരാകുമെന്നുമുള്ള തരത്തില്‍ ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു എന്ന് ശ്രീലത പറയുന്നു. ഈ ഗോസിപ്പുകല്‍ തമാശയായി കണെണം എന്നായിരുന്നു ഭാസി ഉപദേശിച്ചതെന്നും താരം പറയുന്നു.

ശ്രീലതയുടെ വാക്കുകളിങ്ങനെ, ഭാസിയേട്ടനും താനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി. അത് തമാശയായി കാണണമെന്നും പ്രശസ്തരായവരെപ്പറ്റി ഇത്തരം കഥകള്‍ ഉണ്ടാവുമെന്നും ഭാസിയേട്ടന്‍ പറഞ്ഞു. ഇത്ര അധികം സിനിമകളില്‍ അഭിനയിച്ചതിന് കാരണം ഭാസിയേട്ടന്‍ നല്‍കിയ പ്രോത്സാഹനമാണ്.

ഡോക്ടറും താനും വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ഞങ്ങള്‍ രണ്ടുപേരും കൂടി ഭാസിയേട്ടന്റെ വീട്ടില്‍ പോയാണ് പറഞ്ഞത്. വിവാഹം വേണമോയെന്നും തീരുമാനം എടുക്കുന്നത് സൂക്ഷിച്ചാവണമെന്നും ഭാസിയേട്ടന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ സിനിമയിലേക്ക് മടങ്ങി വരരുതെന്നും കച്ചേരി ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു.

ഭാസിയേട്ടന്‍ മരിച്ച് ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് പല കഥകളുമായി പലരും രംഗത്തുവന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അവര്‍ എവിടെയായിരുന്നു. അന്ന് സംസാരിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇവര്‍ക്ക് ഇങ്ങനെ പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. മലര്‍ന്ന് കിടന്ന് തുപ്പുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.