സുരേഷ് ഗോപിയിലെ മനുഷ്യസ്നേഹിയെ കുറിച്ച് സിനിമാപ്രേമികളല്ലാത്തവർക്ക് പോലും അറിവുള്ളതാണ്. തന്റെ സമ്പാദ്യത്തിൽ ഏറെയും അദ്ദേഹം ജാതിയോ മതമോ നിറമോ നോക്കാതെ പാവങ്ങളെ സഹായിക്കുന്നതും അവരുടെ ഉന്നമനത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഹേറ്റേഴ്സില്ലാതിരുന്ന സൂപ്പർസ്റ്റാറിന് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷമാണ് ഹേറ്റേഴ്സുണ്ടായത്. സുരേഷ് ഗോപി ബിജെപി പാർട്ടിയിൽ അംഗമായി എന്നതാണ് ചില സിനിമാപ്രേമികളേയെങ്കിലും അദ്ദേഹത്തെ വെറുക്കാൻ പ്രേരിപ്പിച്ചത്.
കുറച്ചുനാളുകള്‍ക്ക് മുമ്പ് തൃശൂരില്‍വെച്ച് ഗര്‍ഭിണിയായ ഒരു യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. അന്ന് പലരും ആ പ്രവൃത്തിയെ മോശമായി ചിത്രീകരിച്ച് സംഭവം വിവാദമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വിവാദങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്നോണം സുരേഷ് ഗോപി തന്റെ പുതിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ‘ഒരു ഗര്‍ഭിണിയെ വഴിവക്കില്‍ വെച്ച് കണ്ടപ്പോള്‍ അവര്‍ അടുത്ത് വന്ന് സംസാരിച്ചപ്പോഴാണ് ഏഴ് മാസമായി അനുഗ്രഹിക്കുമോയെന്ന് ചോദിച്ചത്.’
അപ്പോഴാണ് ഞാന്‍ ആ കുട്ടിയുടെ വയറില്‍ കൈവെച്ചത്. അപ്പോഴേക്കും അത് പലര്‍ക്കും അസുഖമുണ്ടാക്കി. എന്റെ മകളാണ് അങ്ങനെ വന്ന് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെയ്ക്കും, കൈവെ്ച് തടവും, നല്ല പാട്ട് കൊടുക്കുകയുമെല്ലാം ചെയ്യും.’ ‘ലോകത്തില്‍ ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ കാഴ്ച… തൃശൂര്‍ പൂരമാണെങ്കിലും അതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ഒരു പത്ത് അയ്യായിരം ഗര്‍ഭിണികള്‍ വയറൊക്കെ തള്ളിപിടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം.’എനിക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണത്. അതുപോലെ കുഞ്ഞുങ്ങളെ കണ്ടാലും ഞാന്‍ പോയി എടുക്കും’ സുരേഷ് ഗോപി പറയുന്നു.
‘ഞാൻ എന്റെ മക്കളെ രാധിക ഗർഭിണിയായിരുന്നപ്പോഴെല്ലാം ഞാൻ പാട്ട് പാട് കൊടുക്കുമായിരുന്നു. മാത്രമല്ല എവിടുന്നെങ്കിലും നല്ല മ്യൂസിക്കുകൾ കൊണ്ടുവന്ന് അവൾക്ക് കേൾപ്പിച്ച് കൊടുക്കുമായിരുന്നു.’