കമ്മീഷൻ നൽകിയതിന് തെളിവുണ്ട്, രാഹുല്‍ ഗാന്ധി കുടുങ്ങും.

ന്യൂഡൽഹി/ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇഡി പൂട്ടിയേക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ രാഹുലിനെ തളര്‍ത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പല ചോദ്യങ്ങൾക്കും രാഹുൽ മാറ്റിയും തിരിച്ചു, ആദ്യം പറഞ്ഞത് പിന്നീട് തിരുത്തിയുമൊക്കെയാണ് മറുപടി പറഞ്ഞിരിക്കുന്നത്. ഇത് ഇഡി രാഹുലിനെ കുടുക്കാൻ കൂടുതല്‍ സൗകര്യമായിരിക്കുകയാണ്. അറസ്റ്റുണ്ടാവുമോ കസ്റ്റഡിയുണ്ടാവുമോ എന്ന കാര്യങ്ങളാണ് അറിയാനുള്ളത്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപെട്ടു കമ്മീഷന്‍ നല്‍കിയതിനു വ്യകതയമായ തെളിവ് ഇഡി ലഭിച്ചിട്ടുണ്ട്. രാഹുല്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇഡി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട‌റേറ്റ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇതിന് തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. അതേസമയം മൂന്നാം ദിവസവും ഇഡി യുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.