ജ്വല്ലറിയില്‍ നിന്നും 54 പവന്‍ സ്വര്‍ണവും ആറ് കിലോ വെള്ളിയും മോഷ്ടിച്ച മൂന്ന് ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം. ജ്വല്ലറിയില്‍ നിന്നും 54 പവന്‍ സ്വര്‍ണവും ആറ് കിലോ വെള്ളിയും മോഷ്ടിച്ച കേസില്‍ ജ്വല്ലറിയിലെ ജീവനക്കാരായ മൂന്ന് പേര്‍ പിടിയില്‍. കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്ത് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. അരുമന സ്വദേശിയായ അനീഷ്,പമ്മം സ്വദേശി ശാലിനി, പയണം സ്വദേശി അബിഷ എന്നിവരെയാണ് കേസില്‍ പോലീസ് പിടികൂടിയത്.

ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന് മാനേജര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ജീവനക്കാര്‍ അറിയാതെ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം അനീഷ് എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ജ്വല്ലറിയില്‍ 50 അധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനീഷിന് വിലകൂടിയ വാഹനങ്ങള്‍ ഉള്ളതായും ആഡംബര വീട് ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനം മാര്‍ത്താണ്ഡം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യതതോടെയാണ് മറ്റ് രണ്ട് സ്ത്രീകളെ കൂടെ പിടികൂടിയത്.