ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം വിവാഹത്തിലെത്തി, വിവാഹം കഴിച്ച്‌ അന്നുരാത്രി വധുവിന്റെ രണ്ടരലക്ഷം രൂപയുമായി വരൻ കടന്നു കളഞ്ഞു

തൃശൂർ:രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മാള സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചശേഷം അന്ന് രാത്രി തന്നെപണവുമായി മുങ്ങിയയാൾ അറസ്റ്റിൽ.തിരുവല്ല സ്വദേശി കണ്ടത്തിൽ കുഞ്ഞുമോൻ(41)എന്നയാളാണ് അറസ്റ്റിലായത്.പ്രളയ ദുരിതാശ്വാസമായി ലഭിച്ച രണ്ടര ലക്ഷം രൂപയുമായാണ് ഇയാൾ കടന്നു കളഞ്ഞത്.

രണ്ടുമാസം മുമ്പാണ് കുഞ്ഞുമോനും യുവതിയുമായുള്ള വിവാഹം നടന്നത്.അന്നുതന്നെ യുവതിയും വീട്ടുകാരും ചേർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ ഇയാൾ നൽകിയിരുന്നത് വ്യാജ മേൽവിലാസമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുഞ്ഞുമോനെ കണ്ടെത്താനായില്ല.ഇയാൾ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലായിരുന്നു.എന്നാൽ യുവതിയുടെ ബന്ധുക്കൾ ഇയാളുടെ ഇപ്പോഴത്തെ ഫോൺ നമ്പർ സംഘടിപ്പിച്ചു വിളിച്ചു.കഴിഞ്ഞ ദിവസം തന്ത്രപൂർവ്വം നാട്ടിലേക്കു വിളിച്ചുവരുത്തി കുഞ്ഞുമോനെ പൊലീസിന് കൈമാറുകയായിരുന്നു.

ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കുഞ്ഞുമോൻ മാള സ്വദേശിനിയെ വിവാഹം കഴിച്ചത്.ആദ്യ ഭാര്യയിലുള്ള കുഞ്ഞിന്റെ ചികിത്സാച്ചെലവിന് പണം വേണമെന്ന് പറഞ്ഞാണ് കുഞ്ഞുമോൻ രണ്ടരലക്ഷം രൂപ കൈക്കലാക്കിയത്.എന്നാൽ അന്നു തന്നെ ഇയാൾ പണവുമായി കടന്നു കളഞ്ഞയുകയായിരുന്നു.കഴിഞ്ഞ ദിവസം തന്ത്രപൂർവ്വം കുഞ്ഞുമോനെ നാട്ടിലേക്കു വിളിച്ചുവരുത്തി പൊലീസിന് കൈമാറുകയായിരുന്നു.